Tuesday, December 29, 2009

വെളിപാടുകള്‍ - 1



2009 ആഗസ്റ്റ്‌ 17 തിങ്കള്‍

രണ്ടു മാസത്തിനു ശേഷം നാട്ടില്‍ പോയി തിരിച്ചെത്തി. അച്ഛ് ന്റെയും ,അമ്മയുടെയും ,അനിയെന്റെയും കൂടെയുള്ള രണ്ട്‌ ദിവസം രണ്ടു മണിക്കുര്‍ പോലെ കഴിഞ്ഞു പോയി. വീട്ടിലെ കിണറ്റിലെ തണുത വെള്ളത്തില്‍ കുളിക്കാന്‍ ഇനി ഒരു മാസം കാത്തിരിക്കണം . ഈ ഒറ്റ മുറി ഫ്ളാറ്റിലെ ജീവിതം പലപ്പോഴും അരോചകമാവുന്നു.

ഇന്ന്‌ ഓഫിസില്‍ എല്ലാവര്‍ ക്കും ഹല്‍വയും ,കായവറുത്തും വിതരണം ചെയ്തു. അടുത്ത മാസത്തെക്കുള്ള ലിസ്റ്റ്‌ ഇപ്പൊഴെ തയ്യാറായിട്ടുണ്ട്.‌

അച്ഛന്‍ വിളിച്ചിരുന്നു. അമ്മയൊടും , അനിയനൊടും സംസാരിച്ചു. രാഗിയെ വിളിച്ച്‌ അരമണിക്കുറോളം സംസാരിച്ചു. ഷാഹുലിനെയും ,അജിയെയും ,രാഹുലിനെയും ,ജിനോയെയും വിളിച്ച്‌ കുറച്ച് നേരം ലാത്തിയടിച്ചു.

യാത്ര ക്ഷീണം വിട്ടുമാറാത്തുകൊണ്ട്‌ "The General in His Labyrinth" വായിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉറക്കം വന്നു. എന്നാലും രവിശങ്കറിന്റെയും , ഹരി പ്രസാദ്‌ ചൌരസ്യയുടെയും ബസന്ത്ബാഹര്‍ രാഗവാദനം കേട്ടു.

ശുഭരാത്രി. :)


2009 ആഗസ്റ്റ്‌ 18 ചൊവ്വ

അപ്രതീഷിതമായി ഒരു സമ്മാനവുമായി ഹരി എന്നെ കാണാന്‍ വന്നു. ശിവകുമാര്‍ ശര്‍മ്മയുടെ നാല്‌ ആല്‍ബങ്ങള്‍ അടങ്ങിയ ഒരു ഡി.വി.ഡി. അവന്‌ ഒരു മാസത്തെ ലീവുണ്ട്‌.

ഹരിയുടെ കൂടെ ഒരു നഗര പ്രദിക്ഷണം നടത്താന്‍ ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി. ഭൂമിക്ക്‌ താഴെയുള്ള പല കാര്യങ്ങളും ചര്‍ച്ച ചെയ്യ്ത്‌ സന്ധ്യക്ക്‌ അവന്‍ നാട്ടിലേക്ക്‌ തിരിച്ച്‌ പോയി.

അച്ഛന്‍ വിളിച്ചിരുന്നു. അമ്മയൊടും , അനിയനൊടും സംസാരിച്ചു. രാഗിയെ വിളിച്ച്‌ ഒരു മണിക്കുറോളം സംസാരിച്ചു. ഈ മാസം 28ന്‌ അവളെ കാണാന്‍ പോവണം .

ശിവകുമാര്‍ ശര്‍മ്മയുടെ "വര്‍ഷ" എന്ന ആല്‍ബം കേട്ട്‌ ആസ്വദിച്ചിരുന്നു. "The General in His Labyrinth" രണ്ട്‌ അദ്ധ്യായം വായിച്ചു. ഒരാള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ മാസ്റ്റര്‍പീസുണ്ടാവുമോ?

ശുഭരാത്രി. :)


2009 ആഗസ്റ്റ്‌ 19 ബുധന്‍

"മനുഷ്യന്റെയും ,കന്നുകാലികളുടെയും അസ്ഥികൂടങ്ങള്‍ ചിതറികിടക്കുന്ന വിജനമായ മരുപ്രദേശത്തിലൂടെ വെയിലേറ്റ്‌ വാടി തളര്‍ന്ന്‌, അതിലേറെ ഭയന്ന്‌ ദിക്കറിയാതെ വലയുകയാണ്‌ ഞാന്‍ . ഒരുപാട്‌ ദൂരം നടന്നപ്പോള്‍ ഞാന്‍ ഒരു മരുപച്ചയിലെത്തി. നീരുറവയില്‍ നിന്ന്‌ വെള്ളം കോരി കുടിച്ച്‌ ദാഹമകറ്റിയമ്പോള്‍ എനിക്ക്‌ വല്ലാത്തൊരു ദുര്‍ഗന്ധം അനുഭവപ്പെട്ടു.
അല്‍പം മുന്നോട്ട്‌
നടന്നപ്പോള്‍ കണ്ടത്‌ ചീഞ്ഞളീഞ്ഞ്‌ പുഴുവരിച്ച്‌ തുടങ്ങിയ ശവശരീരങ്ങളെയും , ദേഹമാസകലം വ്രണമൊലിപ്പിച്ച്‌ പാതി മരിച്ച്‌ കാലനെയും കാത്തു കിടക്കുന്ന പേകോലങ്ങളെയായിരുന്നു. ആ ഭീകരമായ കാഴ്ച കണ്ട്‌ ഭയന്നോടിയ ഞാന്‍ ഏറെ നേരത്തെ പ്രയാണത്തിന്‌ ശേഷം ആളൊഴിഞ്ഞ ഒരു ചെറു നഗരത്തിലെത്തി. പല വീടുകളില്‍ കയറി ഇറങ്ങിയെങ്കിലും എനിക്ക്‌ ഒരു മനുഷ്യനെപോലും കാണാന്‍ കഴിഞ്ഞില്ല. അവസാനം ഞാന്‍ ഒരു കൊട്ടാരത്തിന്റെ മുന്നില്‍ ചെന്നത്തി. അവിടെയും
ഞാന്‍
കണ്ടത്‌ ചീഞ്ഞളിഞ്ഞ തുടങ്ങിയ മനുഷ്യരുടെയും , കുതിരകളുടെയും , ആനകളുടെയും ശവശരീരങ്ങളായിരുന്നു. "

"കടലിനും കായലിനുമിടയില്‍ ഒരു കൊചു ദ്വീപ്‌. ദ്വീപ്‌ നിറയെ ആണുങ്ങളുടെയും ,പെണ്ണുങ്ങളുടെയും ,കുട്ടികളുടെയും കബന്ധങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. കൈയും ,കാലും ,തലയും ,ഉടലും വേര്‍പ്പെട്ടവ. കബന്ധ കൂമ്പാരങ്ങളില്‍ ജീവന്‍ അവശേഷിച്ചവ പ്രാണനു വേണ്ടി പിടയുന്നു. കടല്‍തീരം നിറയെ എരിഞ്ഞു കഴിഞ്ഞതും , എരിഞ്ഞു കൊണ്ടിരിക്കുന്നതുമായ കബന്ധ കൂമ്പാരങ്ങള്‍ . "

ഇന്നലെ എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ രണ്ടു സ്വപ്നങ്ങളായിരുന്നു ഇവ. പക്ഷെ ഞാന്‍ ശരിക്കും ഞെട്ടിപ്പോയത്‌ ഓഫിസില്‍ എത്തി എന്റെ സൈബര്‍ സുഹ്യത്തുക്കളായ ജാഫ്നക്കാരന്‍ ബാലുവിന്റെയും,അംഗോളക്കാരന്‍ ടുജി ഒക്കിരിയുടെയും ഇ-മെയിലുകള്‍ നോക്കിയപ്പോളായിരുന്നു. ഇന്നലത്തെ എന്റെ ആദ്യ സ്വപനത്തിലെ രംഗങ്ങളുമായി സാമ്യമുള്ള ഫോട്ടോകളായിരുന്നു ടുജിയുടെ മെയിലില്‍ . ബാലുവിന്റെ മെയിലിലെ ഫോട്ടോകള്‍ രണ്ടാമത്തെ സ്വപ്നവുമായി സാമ്യമുണ്ടായിരുന്നെങ്കിലും , സ്വപ്നത്തിലെ ദ്യശ്യങ്ങളെക്കാളും ഭീകരമായിരുന്നു.

ഓഫിസില്‍ എന്നത്തെയും പോലെ എല്ലാവരുമായി ഇടപഴകിയെങ്കിലും എന്റെ ഉള്ളു നിറയെ സ്വപ്നത്തിലെ ദ്യശ്യങ്ങളും , അവയിലെ യാഥര്‍ത്ഥങ്ങളുമായിരുന്നു. ഇപ്പോഴും ആ ദ്യശ്യങ്ങള്‍ എന്നെ വല്ലാതെ അലട്ടുന്നു. പാട്ടു കേള്‍കാനും , വായിക്കാനും കൂടി തോന്നുനില്ല.

പലവട്ടം സ്വപ്നങ്ങളെ പറ്റി ആരോടെങ്കിലുമൊന്ന്‌ സംസാരിക്കണം എന്ന്‌ തോന്നിയിരുന്നെങ്കിലും , "നിന്റെ പുതിയ വട്ട്‌" എന്നു പറഞ്ഞ്‌ കളിയാക്കുന്നതു കൊണ്ട്‌ വേണ്ടാന്നു വെച്ചു.

അച്ഛനുമ്മയും ,രാഗിയും വിളിച്ചിരുന്നെങ്കിലും അധികനേരം സംസാരിച്ചില്ല.

ഇന്നലെ പതിവു പോലെ വായിച്ച്‌ പാട്ടു കേട്ട്‌ കിടന്ന ഞാന്‍ എന്തുകൊണ്ട്‌ ഭീകരമായ സ്വപ്നങ്ങള്‍ കണ്ടു എന്നത്‌ അര്‍ധരാത്രിയിലും ഒരു ചോദ്യമായി അവശേഷിക്കുന്നു...

ശുഭരാത്രി. :)


2009 ആഗസ്റ്റ്‌ 20 വ്യാഴം ​

വിചിത്രമായ ഒരു സ്വപ്നം കണ്ട്‌ ഞാന്‍ 3.15 ഉണര്‍ന്നു.

"ഇരുവശത്തും മുക്കാല്‍ ആള്‍ പൊക്കമുള്ള മുള്ളുവേലികെട്ടിയ ഒരു റോഡിലൂടെ കുറെ അപരിചിതരുടെ കൂടെ ഞാന്‍ നടക്കുന്നു. റോഡിന്റെ അങ്ങെ അറ്റത്ത്‌ എനിക്ക്‌ പോവാനുള്ള ബസ്സു വന്നു. ബസ്സില്‍ കയറാനായി തിരക്കിട്ട്‌ നടന്നപ്പോള്‍ ഒരു മുള്ളുവള്ളി എന്റെ പാന്റ്സില്‍ കുരുക്കി. കുരുക്ക്‌ അഴിച്ച്‌ മുന്‍പോട്ട്‌ നീങ്ങിയപ്പോള്‍ ആ വള്ളി വീണ്ടും എന്റെ കാലില്‍ കുരുങ്ങി. അപ്പോഴെക്കും എന്റെ ബസ്സ്‌ പോയി. മുള്ളുവള്ളി എടുത്തുമാറ്റാന്‍ തുടങ്ങിയപ്പോള്‍ എനിക്ക്‌ ചുറ്റുമുള്ളവര്‍ കുരുക്കഴിക്കാനുള്ള ഉപദേശങ്ങള്‍ നല്‍കി തുടങ്ങി. കുരുക്കഴിച്ച്‌ ഒരടി നടന്നപ്പോഴേക്കും മൂന്നാമതും മുള്ളുവള്ളിയെന്റെ കാലില്‍ കുരുങ്ങി. ഈതവണത്തെ കുരുക്ക്‌ കൂടുതല്‍ ദ്യഢമായിരുന്നു. ചുറ്റുമുള്ളവരുടെ ഉപദേശങ്ങള്‍ കേട്ടും , അല്പം ചിന്തിച്ചും ഞാന്‍ ആ കുരുക്കഴിച്ച്‌ വള്ളിയെ ദൂരേക്ക്‌ പറിച്ച്‌ എറിഞ്ഞു. അപ്പോള്‍ അപരിചിതരില്‍ ഒരാള്‍ എന്നെ പരിഹസിക്കാന്‍ തുടങ്ങി. ഉടനെ ഞങ്ങള്‍
തമ്മില്‍വാക്കേറ്റമായി,
കൈയാങ്കളിയായി. കുറച്ച്‌ നേരത്തെ ഉന്തും ,തള്ളിന്‌ ശേഷം അയാള്‍ അടങ്ങി, പിന്നെ എന്നെ ഒന്ന്‌ തുറിച്ച്‌ നോക്കിയ ശേഷം നടന്നകന്നു. ഞാന്‍ കുറച്ച്‌ ദുരം കൂടി മുന്‍പോട്ട്‌ നടന്ന്‌ മുള്ളുവേലിക്ക്‌ അപ്പുറം കടന്ന്‌ ബസ്സ്റ്റോപ്പിലെത്തി. "

മുറിയിലെ ഉഷ്ണം അസഹനീയമായി തോന്നിയപ്പോള്‍ ഒരു നീണ്ട "ഷവര്‍ ബാത്ത്‌" നടത്തി വന്ന്‌ കിടന്നെങ്കിലും പിന്നെ എനിക്ക്‌ ഉറങ്ങാന്‍ പറ്റിയില്ല.

ഓഫീസില്‍ ചര്‍ച്ചക്കളിലും , കളിതമാശക്കളിലും പങ്കെടുത്തെങ്കിലും എന്തോ ഒരു ഒറ്റപ്പെട്ടല്‍ അനുഭവപ്പെട്ടു.

അച്ഛനുമ്മയും,രാഗിയും,ഷാഹുലും,അജിയും,രാഹുലും,ജിനോയും വിളിച്ചിരുന്നെങ്കിലും അധികനേരം സംസാരിച്ചില്ല. ആരോടും സ്വപ്നങ്ങളെ പറ്റിയും പറഞ്ഞില്ല.

ഇന്നും ഞാന്‍ ഒരു വരിപോലും വായിച്ചില്ല, ഒരു പാട്ടു പോലും കേട്ടില്ല.

എന്റെ ഉല്‍സാഹമൊക്കെ എങ്ങോ പോയി മറഞിരിക്കുന്നു. നാളത്തെ യാത്ര വേണ്ടെന്ന് വെയ്ക്കണോ?

ശുഭരാത്രി. :)

[ തുടരും ]

Sunday, November 1, 2009

ഒരു യാത്രയുടെ ഓര്‍മ്മക്കായി

പ്രണയാതുരമായ ഹ്രസ്വസംഭാഷണം അവസാനിച്ചു. അപ്രതീക്ഷിത്മായി അവളുടെ അടുത്ത കോള്‍ വരുന്നതുവരെ ഇനി വിരഹത്തിന്റെ മണിക്കുറുകളോ, ചിലപ്പോ ദിവസങ്ങളോ ആണ്‌.

എനിക്ക്‌ ഇപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയാണ്‌ അവളുമായുള്ള ബന്ധം . അങ്ങ്‌ അകലെ ദല്‍ഹിയിലെ യമുനാതീരത്തിരുന്ന്‌ എന്നെ പ്രണയിക്കുന്ന, പക്ഷെ എനിക്കായി കാത്തിരിക്കാത്ത എന്‍റെ രാധ.

പലപ്പോഴും കളിയായും കാര്യമായും അവള്‍ പറയാറുണ്ട്‌ "പണ്ട്‌ ദ്വാപരയുഗത്തില്‍ യമുനാതീരത്ത്‌ രാധ കൃഷ്ണനു വേണ്ടി കാത്തിരുന്നു. കലിയുഗത്തിലും യമുനാതീരത്ത്‌ രാധയുണ്ട്‌. പക്ഷെ അവള്‍ ആര്‍ക്കും വേണ്ടി കാത്തിരിക്കുന്നില്ല. പക്ഷെ അവള്‍ വരില്ല എന്നറിഞ്ഞിട്ടും ഞാന്‍ അവള്‍ക്കായി കാത്തിരിക്കുന്നു. എന്റെ അടുക്കലേക്ക്‌ വരാനായി വീണ്ടും വീണ്ടും വൃഥാ പ്രേരിപ്പിക്കുന്നു."


രാധയുടെ ഓരോ തവണത്തെ വിളിക്ക്‌ ശേഷവുമുള്ള കുറെ മണിക്കുറുകള്‍ അവളെക്കുറിച്ചുള്ള ഒര്‍മ്മകള്‍ നവീകരികാന്‍ വേണ്ടിയുള്ളതാണ്‌.

അന്നൊരു ബുധനാഴ്ചയായിരുന്നു. 2004 സെപ്തംബര്‍ 15. എന്റെ ആദ്യത്തെ ദല്‍ഹി യാത്ര. ഒരുപാട്‌ നാളത്തെ ആഗ്രഹമായിരുന്നു ഒരാഴച്ച നീളുന്ന ദല്‍ഹി യാത്ര. യാത്ര സാധ്യമായത്തിന്റെ ആവേശത്തിലായിരുന്നു. ഒരു നഴ്സറി ക്ളാസുകാരന്റെ ആവേശത്തോടെ എറണാകുളത്തുനിന്നും ഞാന്‍ ട്രെയിന്‍ കയറി. ഫസ്റ്റ് ക്ളാസ്‌ .സി.കോച്ചിലെ കാലിയായിരുന്ന എന്റെ കാബിനിലിരുന്നു. സഹയാത്രികരെ കാണത്തിരുന്നത്‌ എന്നെ നിരാശപ്പെടുത്തി. ഞാന്‍ പുറത്തേക്ക്‌ നോക്കിയിരിക്കാന്‍ തുടങ്ങി.

തൃശൂര്‍ എത്തിയപ്പോള്‍ എന്റെ കാബിനിലേക്ക്‌ രണ്ട്‌ മദ്ധ്യവയസ്കര്‍ കയറി ബര്‍ത്തില്‍ ബാഗുകള്‍ വെച്ചു. ഞാന്‍ അവരെ നോക്കി ചിരിച്ചു. അവര്‍ തിരിച്ച്‌ ചിരിച്‌ പുറത്തേക്ക്‌ ഇറങ്ങിയതും കാബിനിലേക്ക്‌ സുന്ദരിക്കളായ രണ്ട്‌ കൊച്ചുപെണ്‍കുട്ടികള്‍ കയറി, കൂടെ സുന്ദരിയായ അവരുടെ അമ്മയും .

അവരെ കണ്ടതും ഞാനൊന്നു അമ്പരുന്നു പോയി. മുഖത്തു നിന്നും എനിക്ക്‌ കണ്ണെടുക്കാന്‍ പറ്റിയില്ല. ട്രെയിന്‍ ചലിച്ച്‌ തുടങ്ങിയപ്പോള്‍ അവരും ,കുട്ടികളും യാത്രയാക്കാന്‍ വന്നവര്‍ക്ക്‌ നേരെ കൈ വീശി കാണിച്ചു. അപ്പോഴും എന്റെ കണ്ണുകള്‍ അവരുടെ മുഖത്തു തന്നെയായിരുന്നു.

അവര്‍ എന്നെ ഒന്നു സുക്ഷിച്ച്‌ നോക്കിയപ്പോള്‍ ഞാന്‍ എന്റെ കണ്ണുക്കളെ പുറകോട്ട്‌ വലിച്ച് വീണ്ടും പുറത്തേക്ക്‌ നോക്കിയിരിക്കാന്‍ തുടങ്ങി. പക്ഷെ എന്റെ മനസ്സ്‌ നിറയെ അവളായിരുന്നു. ഒരു പക്ഷെ ആരും വിശ്വസിക്കില്ല, ഒരു സ്വപ്നജീവി ആയതുകൊണ്ടായിരിക്കാം കൌമാരത്തിന്റെ ആദ്യനാളുകള്‍ മുതല്‍ ഞാന്‍ പതിവായി ഒരു സ്വപ്നം കാണാറുണ്ടായിരുന്നു. വെളുത്ത്‌ സുന്ദരമായ മുഖമുള്ള, ചുകന്ന ചെറിയ പൊട്ടു തൊട്ട്‌, കറുപ്പ് ചുരിദാറും , വെള്ള മുത്തുമാലയും നാനാവര്‍ണ്ണങ്ങളില്ലുള്ള കുപ്പി വളകളും ധരിച്ച പെണ്‍കുട്ടി എന്റെ അരികില്‍ വരുന്നത്‌. സ്വപ്നം പലകുറി ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അവള്‍ ക്ക്‌ ഒരു പേരിട്ടു 'രാധ്‌'. എന്നെങ്കിലും ഒരിക്കല്‍ അവളെ കണ്ടെത്തും എന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവള്‍ക്കായി കാത്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പ്‌ പൂര്‍ത്തിയായിരിക്കുന്നു. അവരുടെ വേഷവും എന്റെ സ്വപ്നത്തിലേത്‌ പോലെയായിരുന്നു. വെള്ളമുത്ത്‌ മാലയുടെ കൂടെ ഒരു താലി മാലയും , കുപ്പി വളക്കളുടെ കൂടെ സ്വര്‍ണ്ണവളക്കളും , പിന്നെ നെറ്റിയിലെ സിന്ദൂരവും ഒഴിച്ച്‌. ഇനി പേരു കൂടെ അറിയണം . ഒരു അവസരത്തിനായി ഞാന്‍ കാത്തിരുന്നു.

അതിനിടയില്‍ ഞാന്‍ എപ്പഴോ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോഴേക്കും പുറത്ത്‌ ഇരുട്ട്‌ പടര്‍ന്നിരുന്നു. രണ്ടു സുന്ദരി കുട്ടികളും അമ്മയുടെ മടിയില്‍ പൂച്ചകുട്ടിക്കളെ പോലെ പറ്റി പിടിച്‌ കിട്ടന്നുറങ്ങുന്നു. അവരും പാതി മയക്കത്തിലാണ്‌ എന്നു തോന്നുന്നു. ഞാന്‍ അവരെ നോക്കിയിരുപ്പായി. തിരുപ്പുര്‍ എത്തിയപ്പോള്‍ അവരുണര്‍ന്നു. എന്നെ ഒന്നു തുറിച്ച്‌ നോക്കി.

അല്പം ഭയത്തോടെ ഞാന്‍ ചോദിച്ചു പേരന്താ?

രാധ.

ഞാന്‍ ഒരിക്കല്‍ കൂടി ഞെട്ടി.

എന്റെ മുഖഭാവം കണ്ടിട്ടാവണം അവര്‍ ആശ്ചര്യത്തോടെ തിരക്കി എന്തേ?

ഒന്നുമില്ല എന്ന ഭാവത്തില്‍ ഞാന്‍ തലയാട്ടി.

രാധ എന്നെ നോക്കി ചിരിച്ചു.

ഞങ്ങള്‍ പരിചയപ്പെട്ടു. അവരും ദല്‍ഹിയിലേക്കാണ്‌. ഭര്‍ത്താവ്‌ ഗാര്‍മന്റ്‌ എക്സ്പോര്‍ട്ടറാണ്‌. ഈറോഡ്‌ എത്തുന്നതുവരെ ഞങ്ങള്‍ നാട്ടുകാര്യങ്ങള്‍ സംസാരിചിരുന്നു. ഈറോഡ്‌ എത്തിയപ്പോള്‍ കുട്ടിക്കളെ ഉണര്‍ത്തി അവര്‍ ഭക്ഷ്ണം കഴിക്കാന്‍ ഇരുന്നപ്പോള്‍ എന്നെയും ക്ഷണിച്ചു. ഞാന്‍ എന്റെ പാര്‍സലും തുറന്നു. ഞങ്ങള്‍ കറികള്‍ പങ്കുവെച്ചു. ഭക്ഷണം കഴിഞ്ഞു കുറച്ച്‌ നേരത്തെ സംസാരത്തിന്‌ ശേഷം മാളുവും , ഇന്ദുവും അപ്പര്‍ ബര്‍ത്തില്‍ കയറി വീണ്ടും ഉറങ്ങാന്‍ തുടങ്ങി.

രാധയും എന്നെപോലെ വൈകി ഉറങ്ങുന്ന ശീലകാരിയാണ്‌. അതുകൊണ്ട്‌ ഞങ്ങളുടെ സംസാരം വീണ്ടും നീണ്ടു. ട്രെയിന്‍ മുന്നോട്ട്‌ നീങ്ങുന്നതിനൊപ്പം ഞങ്ങളുടെ ബന്ധവും മുന്നോട്ട്‌ നീങ്ങുന്നതായി എനിക്ക്‌ തോന്നി. ഞങ്ങള്‍ തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതായി തോന്നിയ ഒരു സന്ദര്‍ഭത്തില്‍ തെറ്റുധരിക്കരുതെന്ന മുഖവുരയോടെ മടിച്ച്‌ മടിച്ച്‌ ഞാന്‍ രഹസ്യം വെള്ളിപ്പെടുത്തി. വര്‍ഷങ്ങളായി പലരാത്രികളിലും അവളെ ദിവസത്തെ അതെ വേഷത്തില്‍ സ്വപ്നം കണ്ടിരുന്നതും, അവളുടെ പേരും പോലും എനിക്ക്‌ അറിയാമായിരുന്നതും.

ഒരു നിമിഷം അവള്‍ എന്നെ സംശയത്തോടെ നോക്കി. പിന്നെ ഒന്നും ഉരിയാടാതെ പുറത്തേക്ക്‌ നോക്കിയിരുന്നു. അപ്പോഴേക്കും ട്രെയിന്‍ ജൊളാര്‍പെട്ടയ്യ് സ്റ്റേഷനിലെത്തി.

രാധയുടെ മറുപടിക്ക്‌ വേണ്ടി ഞാന്‍ കുറച്ച്‌ നിമിഷങ്ങള്‍ കാത്തിരുന്നു. എന്റെ വെളിപ്പെടുത്തല്‍ രാധ അവിശ്വസിച്ചെന്നു തോന്നു. അവള്‍ അപ്പോഴും പുറത്തേക്ക്‌ നോക്കിയിരുപ്പാണ്‌.

പിന്നെയൊന്നും സംസാരിക്കന്‍ തോന്നാതുകൊണ്ട്‌ ഞാന്‍ അവള്‍ക്ക്‌ ശുഭരാത്രി നേര്ന്ന്‌ കൊണ്ട്‌ ഉറങ്ങാന്‍ കിട്ടുന്നു. എങ്കിലും എന്റെ ശ്രദ്ധ മുഴുവന്‍ അവളിലായിരുന്നു. ട്രെയിന്‍ കുറച്ച്‌ ദൂരം കൂടി മുന്‍പോട്ട്‌ നീങ്ങിയപ്പോള്‍ രാധയും ഉറങ്ങാന്‍ കിടന്നു. പലവട്ടം ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടി നിദ്രക്ക്‌ വഴിമാറി. എപ്പോഴോ ഉറക്കത്തിന്‌ എഴുന്നേറ്റപ്പോള്‍ പുറത്തേക്ക്‌ നോക്കി കണ്ണീര്‍ തൂവുന്ന രാധയെയാണ്‌ ഞാന്‍ കണ്ടത്‌.

എന്റെ ഉള്ളില്‍ കുറ്റബോധം ഉടലെടുത്തു.

ഞാന്‍ എഴുന്നേല്‍ക്കുന്നത്‌ കണ്ടയുടനെ അവള്‍ കണ്ണീര്‍ തുടച്ച്‌ എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അപ്പോഴും കണ്ണുകള്‍ നിറഞ്ഞു തന്നെ ഇരുന്നിരുന്നു.

എന്തു പറ്റി എന്ന്‌ ഞാന്‍ നാലഞ്ചാവര്‍ത്തി ചോദിച്ചു.

ഉത്തരം മൌനമായിരുന്നു.

ഞാന്‍ എഴുന്നേറ്റ്‌ അവളുടെ അരുകിലിരുന്നു. അവളുടെ വലതു കൈ എന്റെ കൈക്കുള്ളിലാക്കി. അവള്‍ മ്രുദുവായി കൈ വലിക്കാന്‍ നോക്കിയെങ്കിലും ഞാന്‍ വിട്ടില്ല. ഞാന്‍ കൈ താലോലിച്ചു കൊണ്ടിരുന്നു.

നീണ്ട നേരത്തെ മൌനം ഭഞ്ജിച്ച്‌ കൊണ്ട്‌ ഞാന്‍ മെല്ലെ ചോദിച്ചു.

എന്തു പറ്റി. എന്നോട്‌ പറയില്ലേ?

ഒരു കണ്ണിര്‍ പുഴപോലെ അവളുടെ ദു:ഖങ്ങള്‍ എന്നിലേക്ക്‌ ഒഴുകിവന്നു. സാഹിത്യം പഠിക്കാന്‍ ആഗ്രഹിച്ച പ്രീഡിഗ്രികാരിയായ പെണ്‍കുട്ടി അച്ഛന്റെ ബിസിനസ്സ്‌ തകര്‍ച്ചയോടെ എല്ലാം നഷ്ട്പ്പെട്ടപ്പോള്‍ ഇരട്ടിപ്രായമുള്ള തന്റെ മുറചെറുക്കനെ കല്യാണം കഴിച്ചതും . പണം ഇരട്ടിക്കാന്‍ മാത്രം വ്യഗ്രത കാണിക്കുന്ന തൊട്ടതിനും , പിടിച്ചതിന്നും കുറ്റം മാത്രം കണ്ടെത്തുന്ന ഭാര്യയെയും , മക്കളെയും ഒരു കാഴ്ച വസ്തുവായി മാത്രം കാണുന്ന സംശയ രോഗിയായ ഭര്‍ത്താവും . അങ്ങനെ ഓരോന്നോരോന്നായി രാധയുടെ ദു:ഖങ്ങളെല്ലാം ഞാന്‍ അറിഞ്ഞു. അവ ഞങ്ങളുടെ ദു:ഖങ്ങളായി മാറി.


വീണ്ടും വാക്കുകള്‍ മുറിഞ്ഞു. ഞങ്ങള്‍ പരസ്പരം നോക്കിയിരുന്നു. അപ്പോഴും അവളുടെ വലതു കൈ എന്റെ കരങ്ങള്‍ ക്കുള്ളിലായിരുന്നു. കൈ സ്വത്രന്ത്രമാക്കി ഞാന്‍ അവളെ തലോടിയപ്പോള്‍ അവള്‍ എന്റെ ചുമലിലേക്കു ചാഞ്ഞിരുന്നു.

നീണ്ട നേരത്തെ മൌനത്തിനു അവള്‍ പറഞ്ഞു 'നിന്നെ പോലൊരാളെയായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌'.

പിന്നെയുള്ള ഞങ്ങളുടെ സംസാരം മുഴുവന്‍ ഒരിക്കലും നടക്കാതിരുന്ന കൌമാര സ്വപ്നങ്ങളെ കുറിച്ചായിരുന്നു. പരസ്പരം മൂളികേട്ടും തര്‍ക്കിച്ചും കളിയാക്കിയും ഞങ്ങള്‍ നേരം വെളുപ്പിച്ചു.

പ്രഭാതം വിടര്‍ന്നപ്പോള്‍ ഞങ്ങള്‍ അകന്നിരുന്നു. അപ്പോഴേക്കും ട്രെയിന്‍ ആന്ധ്രയിലൂടെയുള്ള പ്രയാണം തുടങ്ങിയിരുന്നു.

കുട്ടികള്‍ ഉണര്‍ന്നപ്പോള്‍ ഞങ്ങള്‍ പല്ലുതേച്ച്‌ ബ്രഡും ,ബിസ്ക്കറ്റും ,പാക്കറ്റ്‌ ജൂസും കഴിച്ചു. കുറച്ച്‌ നേരം കുട്ടികളുടെ കൂടെ കളിച്ച ശേക്ഷം ഞാന്‍ കമ്പാര്‍ട്ട്മെന്റിന്റെ വാതിലിനരുകില്‍ നിന്ന്‌ മാഞ്ഞുപോകുന്ന കാഴ്ച്ചകള്‍ നോക്കി നിന്നു.

പെട്ടന്ന്‌ എന്നെ പുറകില്‍ നിന്ന്‌ ചെറുതായി ഒന്നു തള്ളി പേടിപ്പിച്ചുകൊണ്ട്‌ രാധ എന്റെ അടുത്ത്‌ വന്നു നിന്നു. ഞാന്‍ അവളോട്‌ കൂടുതല്‍ അടുത്തു നിന്നു. ഞങ്ങള്‍ ഒന്നായി നിന്ന്‌ പുറം കാഴ്ചക്കളില്‍ മുഴുകി. നില്പ്‌ വെയിലിനു ശക്തി കൂടുന്നതുവരെ നീണ്ടു.

കാബിനില്‍ മടങ്ങിയത്തിയ ഞങ്ങള്‍ മാളുവിന്റെയും ,ഇന്ദുവിന്റെയും കൂടെ കഥകളും , കടങ്കഥക്കളും പറഞ്ഞും , പാട്ടു പാടിയും , ഭക്ഷണം കഴിച്ചും ഒരു പാട്‌ രസിച്ചു. അതിനിടെ പലവട്ടം രാധയുടെ കണ്ണുനിറയുന്നതു ഞാന്‍ കണ്ടു. കാലം തെറ്റി വന്ന നല്ല ദിവസത്തിന്‌ വേഗം വളരെ കൂടുതലായിരുന്നു. നേരം ഇരുട്ടിയതോടെ എന്റെ മനസ്സിലെ ആധി കൂടി വന്നു. നാളെ ഉച്ചക്ക്‌ രാധ നഷ്ടപ്പെട്ടുമെന്നുള്ള ആധി. ഞങ്ങളുടെ കളിച്ചിരികള്‍ രാത്രി വരെ നിണ്ടു.

കുട്ടികള്‍ ഉറങ്ങിയപ്പോള്‍ ഞാന്‍ അവളുടെ അരികില്‍ ചെന്നിരുന്ന്‌ തലോടി കൊണ്ട്‌ വിളിച്ചു.
രാധേ....
ഉം .അവള്‍ വിളികേട്ടു.
നീ എന്റെ കൂടെ വരുമോ?
ഇല്ല.
നിനക്ക്‌ എന്നെ ഇഷ്ട്മല്ലേ?
ഉം
പിന്നെയെന്താ?
എനിക്ക്‌ മക്കളുണ്ട്‌. പിന്നെ പേരിന്‌ ഒരു ഭര്‍ത്താവും .
സരമില്ല ഞാന്‍ നിന്നെയും നിന്റെ മക്കളെയും നല്ലപോലെ നോക്കാം .
കണ്ണാ നീ വേറെയെന്തെങ്കിലും പറ.
അപ്പോ നീ എന്നെ മറക്കുമോ?
ഇല്ല.
ഇന്നി നമ്മള്‍ കാണുമോ?
ഇല്ല.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ?
ഇല്ല.
വല്ലപ്പോഴും ?
ഇല്ല.
നീ എനിക്ക്‌ കത്തെഴുത്തുമോ?
ചിലപ്പോ
എന്നെ വിളിക്കുമോ?
ചിലപ്പോ
എല്ലാ കാലവും വിളിക്കുമോ?
ഇല്ല.
പിന്നെ?
നിന്റെ കല്യാണം കഴിയുന്നതുവരെ.

ഒരു നിരാശകാമുകന്റെ ഭാവത്തോടെ ഞാന്‍ രാധയെ മാറോട്‌ ചേര്‍ത്തു. പക്ഷെ അവള്‍ അകന്നു മാറി നിര്‍വികാരതയോടെ എന്നെ നോക്കി. ഞാന്‍ കൂടുതല്‍ ബലത്തോടെ അവളേ എന്നോട്‌ അണച്ചു. ഞങ്ങള്‍ ഇണകുരുവികളായി സംസ്ഥാനങ്ങള്‍ താണ്ടി.

ഒരിക്കലും വരരുതെന്ന്‌ ഒരുപാട്‌ ആഗ്രഹിച്ചെങ്കിലും വിധിഹിതമനുസരിച്ച്‌ വന്ന പ്രഭാതം ഞങ്ങളെ വീണ്ടും അകറ്റി.

കുട്ടികളുണര്‍ന്നത്തോടെ ഞങ്ങള്‍ വീണ്ടും കഥകളിലേക്കും പാട്ടുകളിലേക്കും മടങ്ങിപ്പോയി. ട്രെയിന്‍ ആഗ്രയിലും ,മഥുരയിലും എത്തിയപ്പോള്‍ ഞനും,രാധയും കാതരമായ നോട്ടങ്ങള്‍ കൈമാറി. നിസാമുദീന്‍ എത്തുന്നതുവരെ ഞങ്ങളുടെ കളിചിരികള്‍ നിണ്ടു. പിരിയാനുള്ള സമയമായപ്പോള്‍ ഞങ്ങള്‍ നാലുപേരും ഒരു പോലെ വിഷമിച്ചു. കുട്ടികളുടെ ശ്രദ്ധയകന്ന ഒരു നിമിഷത്തില്‍ ഒരിക്കില്‍ കൂടി ഞാന്‍ അവളെ എന്നോട്‌ ചേര്‍ത്തു. ഞങ്ങള്‍ അന്ത്യ ചുംബനം കൈമാറി.

മിനിറ്റുകള്‍ ക്കുള്ളില്‍ ട്രെയിന്‍ ന്യൂദല്‍ഹി സ്റ്റേഷനിലെത്തി. മരവിച്ച മനസ്സോടെ ഞാന്‍ രാധയോടും , കുടുംബത്തോടും യാത്ര പറഞ്ഞ്‌ ആള്‍ കുട്ടത്തില്‍ ലയിച്ചു.

അതിനുശേഷം എത്രയോ തവണ ഞാന്‍ ദല്‍ഹിയില്‍ വന്നു പോയി. പക്ഷെ ഒരിക്കല്‍ പോലും അവളെ കണ്ടില്ല. ദല്‍ഹിയില്‍ വന്നാല്‍ ഞാന്‍ താമസ്സിക്കാറുള്ള റാഫിമാര്‍ഗിലെ എന്റെ സുഹൃത്തിന്റെ ഫ്ളാറ്റില്‍ നിന്നും മയൂര്‍വിഹാറിലേക്ക്‌ കഷ്ടി ഒരു മണിക്കുര്‍ യാത്ര മതി. എന്നിട്ടും ഞാന്‍ എന്റെ രാധയെ അന്വേഷിച്ച് പോയില്ല. പലവട്ടം അങ്ങനെ വിചാരിച്ചെങ്കിലും .

എന്നാലും ചിലപ്പോ ദീര്‍ ഘവും , ചിലപ്പോള്‍ ഹ്രസ്വവുമായ ഇടവേളക്കളില്‍ രാധ എന്നെ വിളിക്കും . മനോഹര യാത്രയുടെ ഓര്‍മ്മ പുതുക്കാനായി. മറ്റൊരു രാധയെ ഞാന്‍ സ്വന്തമക്കുന്നതു വരെ വിളി എനിക്ക് പ്രതീക്ഷിക്കാം...................