Tuesday, December 30, 2008

സ്വർണ്ണതാക്കോൽ

അമല വീണ്ടും വാച്ചിലേക്ക്‌ നോക്കി സമയം 8.40. ഇനി കുറച്ച്‌ മിനിറ്റുക്കൾ മാത്രം. അതിന്‌ ശേഷമുള്ള വിരഹവേദന ഉള്ളിലൊതുക്കി അവൾ പി.ജെയുടെ അടുത്തേക്ക്‌ നടുന്നു.

ജനലരിക്കിലിരുന്ന് കോരിചെരിയുന്ന മഴയെ കൗതുകത്തോടെ നോക്കിയിരിക്കുകയാണ്‌ പി.ജെ. മുഖത്ത്‌ ജനവാതിലിൽ തട്ടിതെറിച്‌ മഴത്തുള്ളിക്കൾ വീഴുന്നുണ്ടെങ്കിലും അതു കാര്യമാക്കാതെ മഴയുടെ സൗന്‌ദര്യം ആസ്വദിക്കകയാണ്‌ അയാൾ.

മുഖത്ത്‌ ചിരിവരുത്തി അവൾ പി.ജെയുടെ തോളിൽ തട്ടി ചോദിച്ചു

ഒരുങ്ങുനില്ലേ? 9.15 ആണ്‌ ട്രെയിൻ.

അയാൾ മുഖമുയർത്തി ആ കണ്ണുകൾ നിറഞ്ഞിരിരുന്നു. അവളുടെ കൈകൾ പിടിച്ച്‌ പി.ജെ ചോദിച്ചു
അമു നിനക്ക്‌ എന്റെ കൂടെ വന്നൂടെ?

നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.

അമലയെ ചേർത്ത്‌ പിടിച്‌ കുറച്ച്‌ നേരം അയാൾ അവളെ തലോടി. പിന്നെ സാവധാനം അടർത്തി മാറ്റി അവളുടെ ഇരു കവിളുക്കളിൽ പലതവണ ആർത്തിയോടെ ചുംബിച്ചു.

കലങ്ങിയ കണ്ണും മനസ്സുമായി പി.ജെ വസ്ത്രം മാറാൻ തുടങ്ങി.

ദു:ഖത്തെ അടക്കി നിർത്താൻ അവൾ പി.ജെ എഴുത്താൻ പോവുന്ന പുതിയ നോവിലിനെ കുറിച്ച്‌ സംസരിക്കാൻ തുടങ്ങി.

മറുപടിയായി അയാൾ എന്തെക്കയോ പുലമ്പിക്കൊണ്ടിരുന്നു. പി.ജെ എപ്പോഴും അങ്ങനെയാണ്‌ ദു:ഖം ഉള്ളിലൊതുക്കാൻ അറിയില്ല.

കുറച്‌ നേരം രണ്ടുപേരും പരസ്‌പരം മിണ്ടാതെ നോക്കിയിരുന്നു.

ഒൻപതു മണിക്ക്‌ രണ്ടുപേരും റൂം ഒഴിഞ്ഞ്‌ ഹോട്ടലിന്‌ പുറത്തിറങ്ങി.

അവിടെ അവരെ കാത്ത്‌ ആർ.പി നിൽക്കുണ്ടായിരുന്നു. ആ മഴത്തുപോലും മുഴങ്ങുന്ന പൊട്ടിചിരിയോടെ അയാൾ അവരെ സ്വീകരിച്ചു.

മുവരും ആർ.പിയുടെ കാറിൽ റെയിൽ വേ സ്‌റ്റേഷനിലേക്ക്‌ തിരിച്ചു. പതിവുപോലെ ആർ.പി വചാലാനായിരുന്നു. പി.ജെയും അമലയും ആവിശ്യത്തിനും അനാവിശ്യത്തിനും മൂള്ളി കൊണ്ട്‌ ആ സംസാരത്തിൽ പങ്കെടുത്തു. ആ സഹകരണം തന്നെ ആർ.പിക്ക്‌ ധാരളമാണ്‌.

പതിവിനു വിപരീതമായി ട്രെയിൻ സമയത്തിനെത്തി. ആർ.പിയോട്‌ യാത്ര പറഞ്ഞ്‌ വിഷമത്തോടെ അമലയുടെ നേരെ തലയാട്ടി പി.ജെ കമ്പാർട്ടുമെന്റിൽ കയറി.

കമ്പാർട്ടുമെന്റിൽ കയറി കഴിഞ്ഞാൽ പി.ജെ പുറത്തേക്ക്‌ വരില്ല. കൈ വീശി കണിക്കുകയുമില്ല.

പരസ്‌പരം സംസരിക്കതെ ആർ.പിയും അമലയും റെയിൽ വേ സ്‌റ്റേഷന്റെ പുറത്തേക്ക്‌ നടന്നു.

ഞാൻ പോട്ടെ ആർ.പി? സ്‌റ്റേഷനു പുറതെത്തിയപ്പോൾ അമല അനുവാദം ചോദിച്ചു.

ഞാൻ കൊണ്ടുവിടാം.

ഞാൻ ഒരു ഓട്ടോ പിടിച്ചു പോയ്‌ കൊള്ളാം. എന്നു പറഞ്ഞ്‌ അമല ഒഴിയാൻ നോക്കി.

വേണ്ട ഞാൻ കൊണ്ടുവിടാം. ആർ.പി സ്വരം കടുപിച്ചു പറഞ്ഞു.

പിന്നെ ഒന്നും മിണ്ടാതെ അവൾ അനുസരണയോടു കൂടി കാറിൽ കയറി.

നഗരത്തിലെ തിരിക്കിലൂടെ അയാൾ അതിവിദഗ്‌ധമായി കാറോടിച്ചു. കൂടെ അകമ്പടിയായി കഴിഞ്ഞ ആഴ്‌ച നടത്തിയ മാൻ വേട്ടയുടെ വിവരണവും.

ഒഴുക്കോടെയുള്ള ഡ്രെവിംഗും,സംസാരവും ആസ്വദിക്കുന്നു എന്ന ഭാവം വരുതി ഇരിക്കുമ്പോഴും അമലയുടെ മനസ്സു നിറയെ പി.ജെ ആയിരുന്നു. ഒന്നും പുറത്ത്‌ കാണിക്കാതെ അവൾ മനസ്സ്സാ തന്റെ ദുർവ്വിധിയെ പഴിച്ചു കൊണ്ടിരുന്നു.

മാൻ വേട്ടയുടെ വിവരണം അമലയുടെ ഫ്‌ളാറ്റ്‌ എത്തുന്നതു വരെ തുടർന്നു.

ആർ.പി ഫ്‌ളാറ്റിന്റെ മുൻപിൽ കാർ നിർത്തി.

ഞാൻ പോട്ടെ എന്ന ഭാവത്തോടെ അമല അയാളെ നോക്കി.

പി.ജെ ഇനി എന്നു വരും? ആർ.പി ചോദിച്ചു.

ഒക്‌ടോബർ പത്തിന്‌.

അടുത്ത ആഴ്ച നമ്മുക്കൊരു ട്രിപ്പുണ്ട്‌. കുടകിലേക്കാണ്‌. മിക്കവാറും ബുധനാഴ്‌ച ഞാൻ വിളിക്കാം. എന്നു പറഞ്ഞ്‌ കൈ വീശി കാണിച്‌ ആർ.പി കാറോടിച്ച്‌ പോയി.

റൂമിൽ കയറിയതും അമലയുടെ മൊബൈൽ ശബ്ദിച്ചു.

പി.ജെയാണ്‌. അവൾ ആവേശത്തോടെ ഫോൺ എടുത്തു.

കംസൻ പോയോ? പി.ജെ ആർ.പിയെ വിളിക്കുന്നത്‌ കംസൻ എന്നാണ്‌.

യാഥർത്യത്തിലേക്ക്‌ തിരിചു വന്നതിനാൽ ഇപ്പോൾ പി.ജെയുടെ വാക്കുകൾക്ക്‌ ആ പഴയ ആവേശമുണ്ട്‌,വ്യക്തയുണ്ട്‌, ഈണവുമുണ്ട്‌.

ആ സംസാരം മുക്കാൽ മണിക്കുറോളം നീണ്ടു. കോൾ കട്ട്‌ ചെയുന്നതിന്‌ മുൻപ്‌ പി.ജെ ഒരിക്കൽ കൂടി ചോദിച്ചു.

നിനക്ക്‌ എന്റെ കൂടെ വന്നുടെ.

ആർ.പി മോഡൽ ചിരി ചിരിച്ച്‌, ഞാൻ വെയ്‌ക്കുന്നേ എന്നു പറഞ്ഞ്‌ അമല കോൾ കട്ട്‌ ചെയ്തു.

ഫോൺ നെഞ്ചിൽ ചേർത്ത്‌ അവൾ കിടക്കയിലേക്ക്‌ വീണു. ഫ്‌ളാറ്റിലേ എകാന്തത വീണ്ടും അമലയെ അസസ്ഥയാക്കി.

എന്തോ പതിവ്‌ പോലെ വായിക്കാനോ, ടി.വി കാണാനോ അവൾക്ക്‌ തോന്നിയില്ല.

പിന്നെ പതിയെ അവൾ ഒരിക്കൽ കൂടി തന്റെ ഭൂതകാലത്തെ അയവിറക്കി.

ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ തനിക്ക്‌ ഒരിക്കലും മറക്കാൻ പറ്റത്ത രണ്ടുപേരെയൊള്ളു. കലർപ്പില്ലത്തെ ഒരു തരം ഭ്രാന്തമായ ആരാധനയോടെ തന്നെ സ്‌നേഹിച്ച പി.ജെയോട്‌. പിന്നെ തെരുവിൽ കഴിഞ്ഞ്‌ പലരുടെയും ആട്ടും തുപ്പ്പ്പും കേട്ട്‌ ജീവിച്ച ഒരു തെരുവുവേശ്യ എന്ന നിലയിൽ നിന്ന് ഇന്നത്തെ നക്ഷത്രവേശ്യയായ,കോടീശ്വരിയായ അമലയായി മാറ്റിയ ആർ.പിയോട്‌. ഒരു പക്ഷെ വർഷങ്ങൾക്ക്‌ മുൻപ്‌ ആർ.പിയെ യാദ്യശ്‌ഛികമായി ആ ലോഡ്‌ജിന്റെ മുറിയിൽ വെച്ച്‌ കണ്ടുമുട്ടിയിരുന്നില്ലെങ്കിൽ തന്റെ ജന്മവും തെരുവിലെ മറ്റ്‌ ജന്‌മങ്ങളെ പോലെ ഇപ്പോൾ പുഴുത്തു തുടങ്ങുമായിരുന്നു.

എപ്പോഴോ വായിച്ചു മറന്ന ഒരു വാക്യം അമലയുടെ ഓർമ്മയിൽ വന്നു. "ജീവിതം ഒരു പളുങ്ക്‌ പാത്രമാണ്‌. ഒരിക്കൽ ഉടഞ്ഞുപ്പോയാൽ പിന്നെ യോജിപ്പിക്കാൻ പറ്റില്ല."

ഞാൻ ഒരു തക്കോലാണ്‌. ആർ.പിയുടെ മുന്നിൽ അടഞ്ഞുകിടക്കുന്ന പല വാതിലുക്കളും തുറക്കുന്ന ഒരു 'സ്വർണ്ണതാക്കോൽ'. ആ താക്കോൽ കളയാൻ ആർ.പി ഒരിക്കലും തയാറാവില്ല.

തന്റെ നിസഹായത ഒരിക്കൽ കൂടി മനസ്സിലുറപ്പിച്ച്‌ അമല ഉറക്കത്തിന്‌ കീഴടങ്ങി.

ഒരു കത്ത്‌

പ്രിയപ്പെട്ട വിനു,

നീ എന്നെ മറന്നിട്ടില്ല എന്ന് കരുതുന്നു. ഞാൻ അഞ്ജലിയാണ്‌, നീണ്ട പത്തുവർഷം നിന്റെ സഹപാഠിയായ, നമ്മുടെ കൂട്ടുക്കാർ നിന്റെ വാല്‌ എന്ന് വിളിച്ച്‌ കളിയാക്കിയിരുന്ന ആ അഞ്ജലി.

നിനക്കിപ്പോൾ തോന്നുനുണ്ടാവും വർഷങ്ങൾക്ക്‌ ശേഷം എന്തുകൊണ്ടായിരിക്കും ഞാൻ ഇങ്ങനെ ഒരു കത്തെഴുത്തിന്നതെന്ന്. അന്നും,ഇന്നും എനിക്ക്‌ മനസ്സ്‌ തുറന്ന് സംസാരിക്കാൻ നീ മാത്രമെ ഉണ്ടായിരുന്നൊള്ളു.

വിനു ഓർക്കുന്നുണ്ടോ നമ്മള്ളാദ്യം കണ്ട നിമിഷം?

ഹൈസ്കൂളിലെ നമ്മുടെ ആദ്യ ദിവസം 8എ ക്ലാസ്സിന്റെ വരാന്തയിൽ വെച്ച്‌ അവിടെ കൂടിയുരുന്ന എല്ലാ കുട്ടിക്കള്ളിൽ നിന്ന് വ്യത്യസ്തമായി നീ എല്ലാവരെയും അങ്ങോട്ട്‌ കേറി പരിച്ചയപ്പെട്ടു. ആ കൂട്ടത്തിൽ എന്നെയും,വീണയെയും.

മുൻപരിച്ചയമുള്ളവരേ പോലെ നമ്മൾ വേഗം അടുത്തു. പിന്നെ പതിയെ വീണയുമായും. സ്കൂളിലെ ഒഴിവുസമയങ്ങളിലും, ടീച്ചർമാർ വരാത്ത പിരിയിഡുകളിലും നമ്മൾ സാഹിത്യവും,സിനിമയും ചർച്ച ചെയുന്നതും,വീണയെകൊണ്ട്‌ പാടിക്കുന്നതും നീ ഇപ്പോഴും ഒാർക്ക്‌Aറുണ്ടോ?

സ്കൂളിൽ നമ്മൾ എപ്പോഴും ഒരുമിച്ചായിരുന്നെങ്കിലും നീയും,വീണയും തമ്മിൽ ഇഷ്ടത്തിലാണെന്ന് അറിയാൻ ഞാൻ വൈകിപ്പോയി. അറിഞ്ഞപ്പോഴും എനിക്ക്‌ നിന്നെ വെറുക്കാനോ, നിന്നിൽ നിന്ന് അകലാനോ ക്ഴിഞ്ഞില്ല. കാരണം നിന്റെയും,നിന്റെ അമ്മയുടെയും സാമീപ്യം എനിക്ക്‌ അത്രക്ക്‌ ഇഷ്ടമായിരുന്നു. അമ്മയില്ലാത്ത എനിക്ക്‌ അമ്മയെ പോലെ ആയിരുന്നല്ലേ അവർ.

നമ്മുടെ സാഹിത്യ ചർച്ച നീളുമ്പോൾ വീണ മുഖം കൂർപ്പിക്കും. അപ്പോൾ നീ പറയുമായിരുന്നു നിന്നെ പ്രേമിക്കുന്നതിന്നു പകരം അഞ്ജലിയെ പ്രേമിച്ചാ മതിയായിരുന്നു. നിനക്കറിയുമോ അതു കേൾക്കുമ്പോൾ ഞാൻ എത്രമാത്രം ദു:ഖിക്കുമെന്ന്.

വീണയുടെ പാട്ട്‌ നിനക്ക്‌ ഒരു ഹരമായിരുന്നു. നിനക്കു വേണ്ടി അവൾ ഒരു റേഡിയോ പോലെ പാടുകയും ചെയ്യുമായിരുന്നു. ഞാൻ ഒരു മൂകസാഷിപോലെ അലെങ്കിൽ നമ്മുടെ കൂട്ടൂക്കാർ വിളിക്കുന്നതു പോലെ ഒരു വാലായി എപ്പോഴും നിങ്ങലുടെ കൂടെ.

ഹൈസ്കൂൾ കഴിഞ്ഞ്‌ നമ്മൾ കോളേജിന്റെ പടി കടന്നപ്പോഴേക്കും നീ അറിയപ്പെട്ടുന്ന ഒരു എഴുത്തുകാരനായി കഴിഞ്ഞിരുന്നു. ഞാൻ ആയിരുന്നലോ നിന്റെ സർഗ്ഗസ്യഷ്‌ടിക്കളുടെ ആദ്യത്തെ വായാനാക്കാരിയും വിമർശ്ശകയും. നിന്റെ ഓരോ വിജയത്തിലും നീ എന്നെ ഉൾപ്പെടുത്തി, പിറക്കാത്ത പോയ സഹോദരിയായി എല്ലവരുടെയും മുൻപിൽ എടുത്തു കാട്ടി.

എത്ര മാനോഹരമായിരുന്നു ആ ദിവസങ്ങൾ. ഏങ്ങും എതാത്ത ചർച്ച്കക്കളും, വീണയുടെ പാട്ടും, ഇടക്കിടെയിള്ള സിനിമ കാണലും അങ്ങനെ ഓർത്തെടുക്കൻ എത്രയെത്ര തമാശക്കളും, സുന്ദരനിമിഷങ്ങളും.

ഡിഗ്രി ഫൈനൽ ഇയറിൽ കാര്യമായ ഒരു സൂചനപോലും തരതെ വീണ വിവാഹത്തിന്‌ സമ്മതിച്ചത്‌ നീ ഇന്നും വേദനയോടെ ഓർക്കുന്നുണ്ടാവും. അതിന്‌ ശേഷം എന്റെ ജീവിത്തിൽ ഇനി സ്ത്രീക്കളിലെന്ന്‌ നീ പ്രതിജ്‌ഞ്ഞ ചെയ്‌തതും എന്റെ മുന്നിൽ വെച്ചായിരുന്നില്ലേ...

പിന്നെയും മൂന്ന് വർഷത്തോളും നമ്മൾ ഒരുമിച്ചുണ്ടായിരുന്നു. കോളേജിലെ ഒഴിവു സമയങ്ങളിൽ മിക്കവാറും നീ എന്റെ കൂടെ ആയിരുന്നു. അപ്പോഴോക്കെ പലവട്ടം നിന്നെ എനിക്ക്‌ ഇഷ്ടമാണ്‌ എന്ന് പലവട്ടം പറയാൻ തുടങ്ങിയെങ്കിലും എന്തോ ഒന്ന് എന്നെ എപ്പോഴും പുറകോട്ടു വലിച്ചു.

അന്ന് ഞാൻ അതിന്‌ രണ്ട്‌ കാരണങ്ങളും കണ്ടെത്തിയിരുന്നു. ഒന്ന് നീ കൂടെ കൂടെ പറയുമായിരുന്നു ഞാൻ ഇനി ഒരു പെണ്ണിനെയും പ്രണയിക്കിലെന്ന്. രണ്ട്‌ ഞാൻ എന്റെ ഇഷ്ടം നിന്നോട്‌ തുറന്ന് പറഞ്ഞാൽ നീ എന്നിൽ നിന്ന് അകലുമോ എന്ന ഭയമായിരുന്നു.

പിന്നെയും മാറ്റമൊന്നുമില്ലാതെ കുറച്‌ നാളുക്കൾ കൂടി നമ്മൾ സന്തോഷത്തോടെ കഴിഞ്ഞു. എം.എ കഴിയുമ്പോഴേക്കും നീ സാഹിത്യലോകത്തിലെ പുതിയ താരമായി മാറിയിരുന്നു.

എം.എ കഴിഞ്ഞശേഷം നീ ജേർണ്ണലിസം പഠിക്കാനായി നീ ഡൾഹിയിലേക്ക്‌ പോയി. അന്നായിരുന്നലോ നമ്മൾ അവസാനമായി കണ്ടത്‌. പിരിയുമ്പോൾ നിന്റെയും,എന്റെയും കണ്ണുക്കൾ നിറഞ്ഞിരുന്നു. അതിനുശേഷവും ഒരു വർഷത്തോളം, എന്റെ കല്യാണം കഴിയുന്നതു വരെ കത്തുക്കളിലുടെ നമ്മുടെ സൗഹ്യദം തുടർന്നു.

കല്യാണശേഷം ഞാൻ ആകെ തകർന്നുപോയി. സൽസ്വഭാവിയും,പണക്കരനുമായിരുന്നു എന്റെ ഭർത്താവ്‌. പഷെ ഒരു പോരായ്ം മാത്രം. അയാൾ ഷ്‌ണ്ഡനായിരുന്നു. ആദ്യരാത്രി തന്നെ അയാൾ അത്‌ തുറന്ന് പറഞ്ഞ്‌ മാപ്പപേഷിച്ചപ്പോൾ ഞാൻ തകർന്നു പോയി. എന്നാലും ഭർത്താവിന്റെ അച്ചനും അമ്മയും എന്നെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ചു. അയാളും തുടക്കത്തിൽ അങ്ങനെയായിരുന്നു.

എന്നാലും എനിക്ക്‌ അമ്മയാവാൻ പറ്റില്ല എന്ന ചിന്ത എന്നെ വലാതെ അലട്ടി.

മാസങ്ങൾ കഴിഞ്ഞപ്പോൾ അയാളുടെ ഒരു സുഹ്യത്ത്‌ എന്നോട്‌ അപമര്യാദയായി പെരുമാറി. ആ സംഭവം എന്റെ ഭർത്തവിനോട്‌ പറഞ്ഞതു മുതൽ അയാളുടെ സംശയം എന്റെ നേരെയായി. ഓരോ ദിവസം കഴിയും തോറും അയാളുടെ സംശയം കൂടി കൂടി വന്നു. ഒരാളോട്‌ ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥയയി.

അയാളുടെ സുഹ്യത്ത്‌ വീണ്ടും വീണ്ടും ഉപദ്രവം ആവർത്തിച്ചപ്പോൾ ഞാൻ എന്റെ ഭർത്തവിനോട്‌ പറഞ്ഞു. അയാൾ വീണ്ടും എന്നെ കുറ്റപ്പെടുത്തി.

അതോടെ ഞാൻ എന്റെ വീട്ടിലേക്ക്‌ പോന്നു. എന്റെ വിവാഹമോചനം അച്ചനെ വല്ലാതെ തളർത്തി. പിന്നെ പലരും രണ്ടാംവിവാഹത്തിനായി നിർബന്‌ധിച്ചു. പഷെ ഞാൻ ഒഴിഞ്ഞു മാറി. ഏഴ്‌ മാസം മുൻപ്‌ അച്ചൻ മരിച്ചത്തോടെ ഞാൻ തീർത്തും ഒറ്റക്കായി.

ചേട്ടനും, ഭാര്യയും എന്നെ ഒരു ഭാരമായി കാണാൻ തുടങ്ങി. എന്റെ പേരിലുള്ള സ്വത്ത്‌ അവരുടെ പേരിലാക്കാൻ വേണ്ടി എന്നും ശല്യപ്പെട്ടുത്താൻ തുടങ്ങി.

ആത്മഹ്യത ഒളിച്ചോട്ടവും,ഭീരുത്വവുമായി കരുതുന്നത്‌ കൊണ്ട്‌ ഞാൻ സന്യാസത്തിന്റെ വഴി തെരഞ്ഞെടുത്തു.

നിനക്ക്‌ ഈ കത്ത്‌ കിട്ടിമ്പോഴേക്കും ഞാൻ പരബ്രഹ്മശ്രമത്തിലെ അന്തേവാസിയായി കഴിഞ്ഞിരിക്കും.

പഴയ പ്രതിജ്‌ഞ്ഞ നിറവേറ്റാത്തെ അമ്മയുറ്റെയും,അച്ചന്റെയും നിർബന്‌ധം കൊണ്ട്‌ നീ വിവാഹം കഴിചെന്ന് ഞാൻ അറിഞ്ഞു. നിനക്കും നിന്റെ കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും നേർന്ന് കൊണ്ട്‌.

നിന്റെ പഴയ വാല്‌

അഞ്ജലി.

Thursday, July 31, 2008

ജന്മാന്തരങ്ങൾ


അയാൾ മരിച്ചു. ആത്മാവ്‌ ആ ശരീരം വിട്ട്‌ യാത്രയായി. ഇരുളു നിറഞ്ഞ ആ പുതിയ ലോകം ആത്മാവിനെ അത്ഭുതപ്പെടുത്തി. അവിടെ കണ്ട വളരെ ദു:രം നീണ്ട്‌ കിടക്കുന്ന ദുർഘടമായ വഴിയിലൂടെ നിങ്ങുമ്പോൾ അനന്തതയിലേക്കാണ്‌ സഞ്ചരിക്കുന്നതെന്ന് ആത്മാവ്‌ മനസ്സിലാക്കി. നീണ്ട യാത്രക്കുശേഷം ആത്മാവ്‌ മരണാനന്തര ലോകത്തെത്തി.

പെട്ടന്ന് പ്രത്യഷപ്പെട്ട കരിക്കട്ട പോലെ കറുത്ത യമകിങ്കരന്മാർ ആത്മാവിനെ പുതുതായി തുറന്ന കവാടത്തിലുടെ നയിച്ചു.

ആ യാത്ര വർദ്ധക്യം കീഴപ്പെടുത്തിയ പഞ്ഞിക്കെട്ടുപോലെയുള്ള നീണ്ട താടിയും,മുടിയുമുള്ള ഒരു മനുഷ്യന്റെ(ദേവനോ?) മുന്നിൽ അവസാനിച്ചു.

ആ വൃദ്ധൻ ഈ ലോകത്തെ സകലമാന ജീവികളുടെയും ആയുസ്സിന്റെ കണക്കെടുപ്പുകാരനായ ചിത്രഗുപ്തനായിരുന്നു.

അനന്തമായി നീളുന്ന പരുപരുത്ത കടാലാസ്സിൽ തൂവൽപേനകൊണ്ട്‌ എഴുതിയ വടിവൊത്ത കൈയഷരത്തിൽ ആത്മാവ്‌ തന്റെ പേരും കണ്ടു.

ഇനിയെന്തെങ്കിലും ആഗ്രഹങ്ങൾ ബാക്കിയുണ്ടോ? പത്തിഞ്ഞ ശബ്ദത്തിൽ ചിത്രഗുപ്തൻ ചോദിച്കു.

ഇല്ലന്ന് ആത്മാവ്‌ ഉത്തരം നൽക്കി.

യമകിങ്കരന്മാർ ആത്മാവിനെ സുഗുമമായ വേറൊരു പതയിലൂടെ നയിച്ചു.

മനോഹരമായ കൊത്തുപണികൾ കൊണ്ട്‌ അലംകൃതമായ ഒരു സ്വർണ്ണ വതിലിനെടുത്തെത്തിയപ്പോൾ യമകിങ്കരന്മാർ ആത്മാവിന്റെ ശ്രദ്ധയെ തെളിഞ്ഞ കണ്ണാടി പോലെ പരിശുദ്ധമായ ജലാശയത്തിലേക്ക്‌ ആകർഷിച്ചു.

"നിന്റെ ജന്മാതരങ്ങൾ ഈ ജലാശയത്തിൽ തെളിഞ്ഞുകാണാം". ഒരു യമകിങ്കരൻ കനത്ത ശബ്ദ്ത്തിൽ പറഞ്ഞു.

തുടർന്നുള്ള കഴ്ചകൾ ഒരു ചലചിത്രത്തിന്റെ പ്രതീതിയുണർത്തി.

തെളിഞ്ഞ ജലാശയത്തിൽ ചെള്ളി വെള്ളം നിറഞ്ഞ കുഴി പ്രത്യക്ഷമായി. അതിലുള്ള ആയിരക്കണക്കിന്‌ കൂത്തടിക്കൽളിൽ ഒന്ന് ആ ആതമാവായിരുന്നു. ആ കൂത്താടി കൊതുകായി മാറി മനുഷ്യരക്തം കുടിക്കാൻ തുടങ്ങി. ഒടുവിൽ ഒരു മനുഷ്യന്റെ അടിയേറ്റ്‌ ചത്തു.

പിന്നെ ആത്മാവ്‌ ഈച്ചയായി ജനിച്ചു. കാലചക്രത്തിന്റെ പാച്ചിലിൽ ഈച്ച മനോഹരമായ വർണ്ണങ്ങളുള്ള ചിത്രശലഭമായി ജനിച്ചു.

ആത്മാവിന്റെ പുനർജനനം ഒരു പൂച്ചയായിട്ടായിരുന്നു. വർഷങ്ങൾ മുന്നോട്ട്‌ നീങ്ങിയപ്പോൾ ആ പൂച്ച ഒരു കുരുവിയായി പുനർജനിച്ചു. മനോഹരമായി പാടാറുണ്ടായിരുന്ന ആ കുരുവി ഒടുക്കം ഒരു വേട്ടക്കാരാന്‌ ഇരയായി.

ആത്മാവിന്റെ അടുത്ത ജന്മം ഒരു കർഷകന്റെ കാളയായിട്ടായിരുന്നു. അദ്ധ്വാനിച്ച്‌ പ്രായം കുറെയായപ്പോൾ ആ കാള അറവുകാരന്റെ കത്തിക്ക്‌ ഇരയായി.

ആത്മാവ്‌ പിന്നെ ഒരു വലിയ കാട്ടിലെ രാജനായി വിരാജിച്ച കടുവയായി ജനിച്ചു. ഒടുവിൽ വർദ്ധക്യം വന്നപ്പോൾ ക്ഷീണിച്ച്‌ യാതനാപൂർണ്ണമായ അന്ത്യമേറ്റുവങ്ങി.

ആത്മാവിന്റെ അടുത്ത ജന്മം അർദ്ധ പട്ടിണിയിൽ കഴിയുന്ന ഒരു തൊഴിലാലിയായിട്ടായിരുന്നു. കൗമാരം മുതൽ വർദ്ധക്യം വരെ അദ്ധ്വനിച്ച്‌ ക്ഷയം വന്ന് മരിക്കുമ്പോഴും അയാളുടെ ജീവിതരേഖ താഴ്‌ന്ന് തന്നെ ഇരുന്നു. മരിച്ചുകൊണ്ടിരിക്കുമ്പോഴും അയാളുടെ ആഗ്രഹം പണക്കാരനാവാനായിരുന്നു.

ആത്മാവിന്റെ പുനർജന്മം ഒരു കോടീശ്വര പുത്രനായിട്ടായിരുന്നു. ധൂർത്തനായിരുന്ന ആ ദേഹം സമ്പത്തിന്റെ പകുതിഭാഗവും സുഖത്തിനായി ചെലവഴിച്ചു. ജിവിത യാത്രയിൽ പരിചയപ്പെട്ട ഒരു പുണ്യത്മാവിന്റെ പ്രേരണയിൽ ജീവിത സത്യം മനസ്സിലാക്കി പുണ്യകർമ്മങ്ങൾ സംഘടിപ്പിക്കാനും, ദാനം നടത്താനും തുടങ്ങി. ജീവിതാവസാനം ബാധിച്ച അർബുദവും, കുടുംബ തകർച്ചയും അയാളെ മോക്ഷം എന്ന ആഗ്രഹത്തിൽ കൊണ്ടെത്തിച്ചു.

കലാന്തരത്തിൽ ആത്മാവ്‌ ആ ദേഹവും വെടിഞ്ഞു.

തന്റെ ജന്മന്തരങ്ങൾ ദർശിച്ച ആത്മാവ്‌ ഒരു ദീർഘ നിശ്വാസത്തിന്‌ ശേഷം യമകിങ്കരന്മാരെ നോക്കി.

സുവർണ്ണ കവാടം മെല്ലെ തുറന്നു. പല ദേഹങ്ങൾ വെടിഞ്ഞ ആത്മാവ്‌ അന്തതയിൽ ലയിച്ചു.

Saturday, July 5, 2008

പ്രണയത്തിന്റെ കൊലയാളികൾ

ഒരു വ്യക്തിയുടെ വിധി തീരുമാനിക്കുന്നത്‌ ആരാണ്‌? അയാൾ സ്വയം തീരുമാനിക്കുന്നതാണോ? അതോ മറ്റ്‌ ചിലരോ? അതുമെല്ലെങ്കിൽ വിധിയോ? മിക്കപ്പോഴും ഉത്തരം അവ്യക്തം...

കൗമാരത്തിന്റെ ആദ്യ ദശയിൽ തന്നെ മനസ്സിന്റെ ഉള്ളിൽ കുടിയിരുത്തി എന്റെ സ്വന്‌തം എന്നു കരുതിയ പ്രണയിനി നഷ്ടപെട്ട ദു:ഖം കടിച്ചമർത്തി കഴിയുകയായിരുന്നു അവൻ. കുറച്ചകലെ എകദേശം ഇതേ അവസ്ഥയിൽ കഴിയുന്ന അവളും ഒരു നിമിത്തം പോലെ ഒന്നിച്ചു.

അവരെ സംബന്ധിച്ചിടുത്തൊളം തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു വിവാഹം. രണ്ടു പേരും എതിർത്തില്ല,അനുകൂലിച്ചുമില്ല. ഒഴിവാക്കൻ പറ്റാത്ത വിധം രണ്ടു പേരും ജീവിത നൈരാശ്യത്തിന്‌ അടിമപ്പെട്ടിരുന്നു. പക്ഷെ അവരുടെ ബന്‌ധുക്കൾ മൗനം സമ്മതമായി എടുത്തു. അങ്ങനെ രണ്ട്‌ അച്ചുതണ്ടിൽ കറങ്ങിയവർ ഒന്നായി നിന്നു രണ്ടായുള്ള കറക്കം തുടങ്ങി.

ഒരുമിച്ചു ജിവിക്കാൻ തുടങ്ങിയ നിമിഷം മുതൽ പല തവണ ഏല്ലാം മറന്ന് ഒന്നാകാൻ ശ്രമിച്ചെങ്കിലും രണ്ടു പേരും ഒരു പോലെ പരാജയപ്പെട്ടു. മനസ്സിന്റെ മറു കോണിലിരുന്ന്‌ പഴയ ഓർമ്മകൾ അവസരത്തിലും അനവസരത്തിലും അവരെ വേട്ടയാടി.

രണ്ടുപേരും തമ്മിൽ ഒരുപാടു സാമ്യങ്ങൾ ഉണ്ടായിരുന്നു. വലിയ ഉദ്യോഗസ്ഥർ,ആഡഹ്തം പുലർത്തുന്നവർ,സംഗീത പ്രേമിക്കൾ,വയാനാ ശീലമുള്ളവർ അങ്ങനെ നിരവിധി സാമ്യങ്ങൾ. മനസ്സിൽ തീവ്രമായി ഉൾകൊണ്ട പ്രണയം നഷ്ട്പ്പെടപ്പെടുത്തിയ രീതിയിലും അവനും,അവളും ഒരു പോലെയായിരുന്നു. യൗവനരംഭത്തിന്റെ പക്വതയില്ലയ്മയോ,സാരത്ഥയോ ആയ നിസാര കാര്യങ്ങൾ ആയിരുന്നു മനസ്സിനെ നീറ്റുന്ന പ്രണയഭംഗത്തിന്‌ കാരണം.

പ്രണയം തകർന്ന് മനസ്സ്‌ നീറുന്ന സമയത്ത്‌ രണ്ടാളും സമീപ്പിചതും ഒരേ മനശാസ്ത്രജ്ഞനെ ആയിരുന്നു. പക്ഷെ അയാളുടെ ഒരു ഉപദേശം മാത്രം അവർ പ്രവർത്തികമാക്കിയില്ല.

എല്ലാം പരസ്പരം തുറന്ന് സംസാരിചാൽ സ്വഭാവികമയും സംശയങ്ങൾ വരും എന്നതയിരുന്നു അവർ കണ്ടെത്തിയ കരാണം.

ദിവസങ്ങളും,മാസങ്ങളും നൽക്കുന്ന മടുപ്പ്‌ ഉള്ളിൽ ഒതുക്കി പരസ്പരം സ്നേഹിക്കതെ സ്നേഹം നടിച്‌ സ്വന്തം ആത്മവിൽ മുറിവുകൾ വരുത്തിയും, സ്വയം ചുഴൂന്ന് നോക്കി പശ്‌ചത്തപ്പിചും അവർ കഴിഞ്ഞു കൂടി.

വർഷങ്ങൾ കഴിഞ്ഞാലും,കുട്ടിക്കൾ ജനിചാലും ഇവർ മാറില്ലയിരിക്കും.

പരസ്പരം മനസ്സു തുറക്കാതെ തന്റെ അരികിലിരിക്കുന്ന ഇണയെ മറന്ന് എന്നോ നഷ്ടപ്പെട്ട ഇണയെ ഓർത്തും സ്നേഹിചും ജീവിചുകൊണ്ടിരിക്കാൻ അവർ തിരുമാനിക്കുമായിരിക്കും ...... ?

ഇവരുടെ വിധി തീരുമാനിക്കുന്നത്‌ ആരാണ്‌? പക്വതയില്ലാത്ത പ്രയത്തിലെ ചാപല്വം പക്വത എത്തിയ പ്രായത്തിലും തുടരുന്ന ഇവരെ നമ്മുക്ക്‌ വിളിക്കാം പ്രണയത്തിന്റെ കൊലയാളികൾ എന്ന്.

Wednesday, July 2, 2008

ആദ്യാനുരാഗം

ഒഴിവു സമയങ്ങളിൽ ഓർമ്മക്കളെ അയവിറക്കുമ്പോൾ മിക്കപ്പോഴും അവളെക്കുറിച്ചുള്ള ഒർമ്മക്കളും എന്റെ മനസ്സിൽ ഓടിയെത്തും. എത്ര വർഷങ്ങൾ കഴിഞ്ഞാലും ആ ഓർമ്മക്കൾ എന്നെ വേദനിപ്പിക്കുന്നവയാണ്‌.
മഹാന്മാരുടെ വാക്കുകൾ കടമെടുതാൽ "മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഇടയിലുള്ള ഒരു നീർച്ചാലാണു ജീവിതം". ആ ജീവിതത്തിൽ എല്ലാവർക്കും മറക്കാൻ പറ്റാത്ത പല അനുഭവങ്ങളും ഉണ്ടാവാം. എന്നെ സംബ്നധിച്ചെടുത്തോളം ഇന്നും എന്നെ ഒരു പോലെ വേദനിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഒരു ഓർമ്മയാണ്‌ ശാലിനി.
ഹൈസ്ക്കൂളിലെ മൂന്നു വർഷങ്ങളിലും അവൾ എന്റെ കണ്വ്വെട്ടത്തു തന്നെ ഉണ്ടായിരുന്നെങ്ങിലും അവൾ എത്രയോ അകലെയായിരുന്നു. മറ്റു കുട്ടികളിൽ നിന്നും തീർത്തും വ്യ്തസ്തയായിരുന്നു അവൾ. ആരെയും കൂസാതെ ഒറ്റക്കാണ്‌ ശാലിനി നടന്നിരുന്നത്‌. ആവശ്യത്തിനു മാത്രം സംസാരിക്കുന്ന, കൂട്ടുകാർ ഒന്നും ഇല്ലാത്ത പെൺകുട്ടിയായിരുന്നു അവൾ. പലപ്പോളും സംസാരിക്കാൻ അവസരമുണ്ടയിരുന്നെങ്ങിലും അപ്പോൾ എല്ലാം അവൾ ഒഴിഞ്ഞുമാറും. സ്ക്കൂളിലെ മറ്റു കുട്ടിക്കളുമായി ഞാൻ അടുത്തിടപഴകുമ്പോഴെല്ലാം അവൾ മാത്രം എന്നിൽ നിന്ന് ഒഴിഞ്ഞു നിന്നു.
ഞാൻ ഒന്നു ചിരിച്ചാൽ തിരിച്ചു ചിരിക്കാൻ പോലും അവൾ മടികാട്ടി.
ആ നിഷേധഭാവം എന്നെ അലട്ടിയിരുന്നു. ആ അവഗണന എന്റെ മനസ്സിൽ ചെറിയ പ്രതികാര ചിന്തക്കളും ഉണർത്തി. അങ്ങനെയാണ്‌ ഞാൻ ആരും കാണാതെ അവളുടെ കൈക്ക്‌ നുള്ളാനും,തോണ്ടാനും തുടങ്ങിയത്‌. എന്നാലെങ്ങിലും ശാലിനി എന്നോട്‌ സംസാരിക്കും എന്നു ഞാൻ വിചാരിച്ചു. പക്ഷെ അവൾ പ്രതികരിച്കില്ല. എന്നാലും ഞാൻ ഉപദ്രവം തുടർന്നു കൊണ്ടേയിരുന്നു.
ഒടുവിൽ സഹികെട്ടിട്ടാവണം ഒരു ദിവസം അവൾ എന്നോട്‌ ഉപദ്രവം നിർത്താൻ പറഞ്ഞു. ഞാൻ ഉപദ്രവിക്കാനുണ്ടായ കാരയെം പറഞ്ഞു. പഷെ അവൾ ഒന്നു മിണ്ടാതെ നടന്നു പോയി.
പിറ്റേ ദിവസവും ഞാൻ എന്റെ പതിവു ഉപദ്രവം തുടർന്നു.
അതിനുടുത്ത ദിവസം ശാലിനി എന്റെ അടുത്തു വന്നു. സംസാരിച്ചു. പക്ഷെ അത്‌ ഒരു ഭീക്ഷണി ആയിരുന്നു. ഇനിയും ഉപദ്രവിച്ചാൽ ഹെഡ്‌ ടീച്ചർക്ക്‌ പരാതി നൽക്കും എന്ന ഭീക്ഷണി. ആ ഭീക്ഷണിക്ക്‌ മുൻപിൽ ഞാൻ തല കുനിച്ചു. കാരണം സ്കൂളിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടുന്ന കുട്ടിക്കളിൽ ഒരാളായിരുന്നു ഞാൻ. ആ മാന്യത നിലനിർത്താൻ വേണ്ടി ഞാൻ അവളെ ഉപദ്രവിക്കുന്നത്‌ നിർത്തി.
എല്ലാ ദിവസവും കാണുമെങ്കിലും ശാലിനി പഴയ പോലെ എന്നെ അവഗണിച്ചു കൊണ്ടേയിരുന്നു. എന്റെ മനസിന്റെ ഉള്ളിൽ അവളോട്‌ പ്രണയമെന്ന് വിളിക്കാവുന്ന ഒരു ഇഷ്ടമുണ്ടായിരുന്നു. എന്നിട്ടും ആ അവഗണന കലക്രമേണ എന്നെ മടുപ്പിച്ചു. അങ്ങനെ ശാലിനി എന്നെ സംബന്ധിച്ചേടുത്തോളം ഒരു അടഞ്ഞ അദ്ധ്യായം ആയി മാറി.
ഒടുവിൽ ആ ദിനം വന്നെത്തി. ഞങ്ങളുടെ സെന്റോഫ്‌ ദിവസം. വേർപിരിയലിന്റെ ദു:ഖം ഉള്ളിൽ ഒതുക്കി, കോളേജകുമാരാന്നാവുനത്തിന്റെ സന്തോഷം പുറത്തു കാണിച്ച്‌ ഞങ്ങൾ ആ ദിനം അവിസ്മരണീയമാക്കി.
എനിക്ക്‌ ആ ദിനം അവിസ്മരാണീയമാക്കാൻ ഒരു കാരാണം കുടിയുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ അതുവരെ രണ്ടു തവണ മാത്രമാണ്‌ ശലിനി എന്നോട്‌ സംസാരിച്ചിടുള്ളത്‌. ഒന്നിൽ പിഴചാൽ മുന്ന് എന്ന പഴംവാക്ക്‌ അന്ന് എന്റെ ജിവിതത്തിൽ യാഥർത്ഥമായി.
അന്ന് പരിപാടിക്ക്‌ ശേഷം ശാലിനി എന്നോട്‌ ഒരുപാട്‌ നേരം സംസരിച്ചു. നേരത്തെയുള്ള അവഗണനയുടെ കാരണം ചോദിച്ചപ്പോൾ പിന്നെ പറയാം എന്നു മാത്രം ഉത്തരം കിട്ടി. എന്നാലും ഞാൻ സന്തോഷിച്ചു. മുന്ന് വർഷമായി കത്തിരുന്ന നിമിഷം എത്തിയല്ലൊ....
പരീഷ ചൂടിൽ മുങ്ങിയ സ്റ്റ്ഡിലീവിന്റെ ഇടവേളക്ക്‌ ശേഷം ഓരോ പരീഷാ ദിവസവും ഞങ്ങൾ കണ്ട്‌ മുട്ടി ആവേശത്തോടെ സംസരിച്ചു. രംഗ ബോധില്ലാത്ത ഒരു കോമാളിയെ പോലെ ഞാൻ മതിമറന്ന് ആഹ്ളാദിച്ചു.
തീർത്തും അപ്രതീഷിതമായ ഒരു ക്ലൈമാക്സയിരുന്നു വിധി എന്നിക്ക്‌ വേണ്ടി ഒരുക്കി വെച്ചത്‌!..
അവസാനത്തെ പരീഷ വിഷയമായ ബയോളജിയും എഴുതി തീർത്ത്‌ ഞാൻ പരീഷാഹാളിൽ നിന്നു പുറത്തിറങ്ങി. കഴിഞ്ഞ ദിവസങ്ങിൽ ഞങ്ങൾ നിന്നു സംസാരിച്ച അതെ സ്ഥലത്ത്‌ അവൾ എന്നെയും കാത്ത്‌ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ സന്‌തോഷത്തോടെ അവളുടെ അരികിലേക്ക്‌ ഓടിചെന്നു.
ഞാൻ അരികിൽ ചെന്നയുടനെ അവൾ പറഞ്ഞു നമ്മുക്ക്‌ കോഫിടെമിൽ പോവാമെന്ന്. ഹൈസകൂളിനടുത്തുള്ള ആ കൂൾബാർ ആ കാലത്ത്‌ എന്റെ ചങ്ങാതിക്കുട്ടത്തിന്റെ സ്‌ഥിരം സങ്കേതമായിരുന്നു.
ഈ ദിനം ഒന്നു നേരത്തെ ആയിരുന്നെങ്കിൽ എന്ന് ആശിച്ച്‌ ഞാൻ ശാലിനിയുടെകൂടെ കോഫിടെമിൽ എത്തി. അവളുടെ അനുവാദത്തോടെ ഞാൻ ഐസക്രീമിന്‌ ഓർഡർ ചെയ്തു.
കുറച്ച്‌ നേരം ഐസക്രീം തിന്നുകൊണ്ട്‌ ഞങ്ങൾ വെറുതെ സംസരിച്ചിരുന്നു. പതിയെ ശലിനി വിഷയത്തിലേക്ക്‌ വന്നു. പിന്നെ അവൾ പറഞ്ഞ ഓരോ വാക്കും ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്‌.
"മഹീ എനിക്ക്‌ നിന്നെ ആദ്യമേ ഇഷ്ടമായിരുന്നു. എന്റെ അമ്മ ചീത്തയാണ്‌. ഞാനും ചീത്തയാവാൻ പോവുന്നവളാണ്‌. അതുകൊണ്ട്‌ മാത്രമാണ്‌ ഞാൻ നിന്നെ വേദനിപ്പിച്ചത്‌."
ഞാൻ അവളെ ആശസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്നെ കൂടുതൽ വിഷമിപ്പിച്ചുകൊണ്ട്‌ ശാലിനി അവളുടെ തീരുമാനം പറഞ്ഞു "മഹി ഇനി ഞാൻ നിന്നോട്‌ പഴയപോലെ പെരുമാറൂ".
ഞാൻ എത്ര നിർബന്ധിച്ചെങ്കിലും അവൾ ആ തീരുമാനം മാറ്റിയില്ല. പിന്നെ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ ഒരിക്കൽ കൂടി ശാലിനി വിളിച്ചു "മഹീ...". ഒരു നിമിഷത്തിന്റെ ഇടവേളക്ക്‌ ശേഷം "ഞാൻ പോവൂനേടാ" എന്നു പറഞ്ഞ്‌ അവൾ നടന്നക്കന്നു. എന്റെ പ്രായത്തെ ശപിച്ചുകൊണ്ട്‌ ഞാൻ വീട്ടിലേക്ക്‌ മടങ്ങി.
പിന്നെ ദു:ഖാർദ്ദ്രമായ കുറച്ച്‌ നാളുക്കൾ...... . കാലം ആ വിഷമവും അതിജീവിക്കാൻ എന്നെ ശീലിപ്പിച്ചു.
അതിനു ശേഷം ഞാൻ അഞ്ച്‌ തവണ കൂടി ശാലിനിയെ കണ്ടിരുന്നു. പഷെ അപ്പോഴൊക്കേ ആ മുഖത്ത്‌ തെളിഞ്ഞിരുന്നത്‌ പഴയ അവഗണനാഭാവമായിരുന്നു.
മുന്നാല്‌ മാസം കൂടി കഴിഞ്ഞപ്പോൾ ശാലിനിയെക്കുറിച്ച്‌ ദു:ഖിപ്പിക്കുന്ന ഒരു വാർത്ത ഞാൻ അറിഞ്ഞു. അവളുടെ അച്ഛനാവാൻ പ്രായമുള്ള ഒരു പണക്കാരൻ അവളെ വിവാഹം കഴിച്കു എന്ന്.
ഇന്ന് പക്വത വന്ന ഈ പ്രായത്തിൽ ഞാൻ തിരിച്ച്കറിയുന്നു അവളുടെ സമീപനമായിരുന്നു നല്ലതെന്ന്.

ഇന്നെലെ ഇന്ന് നാളെ


ഇന്നെലെ

* നല്ലൊരു ജോലിക്കായി പല വാതിൽ മുട്ടി.
* ഭാർഗവൻ ചേട്ടന്റെ കടയിലെ പറ്റ്‌ വീണ്ടും കൂടി.
* പതിവ്‌ പോലെ ഒരു തനി മുഷിപ്പൻ ദിവസം.

ഇന്ന്

* ട്യൂഷൻ സെന്ററിൽ പോയി നാല്‌ ബാച്ചിന്‌ ക്ലാസെടുത്തു.
* അവൾ ഇന്നും കല്യണത്തിനായി തിരക്ക്‌ കൂട്ടി. നല്ലൊരു ജോലിക്കിടട്ടെ എന്ന് പറഞ്ഞ്‌ ഒഴിഞ്ഞു.
* സമയം രത്രി കഴിഞ്ഞു. സർവ്വേശ്വരന്മാരോട്‌ നല്ലൊരു ജോലിക്കായി പ്രാർത്ഥിച്ച്‌ കിടന്നു.

നാളെ

* എം.എകാരനായ അവന്‌ നല്ലൊരു ജോലി കിട്ടുമായിരിക്കും.