Saturday, July 5, 2008

പ്രണയത്തിന്റെ കൊലയാളികൾ

ഒരു വ്യക്തിയുടെ വിധി തീരുമാനിക്കുന്നത്‌ ആരാണ്‌? അയാൾ സ്വയം തീരുമാനിക്കുന്നതാണോ? അതോ മറ്റ്‌ ചിലരോ? അതുമെല്ലെങ്കിൽ വിധിയോ? മിക്കപ്പോഴും ഉത്തരം അവ്യക്തം...

കൗമാരത്തിന്റെ ആദ്യ ദശയിൽ തന്നെ മനസ്സിന്റെ ഉള്ളിൽ കുടിയിരുത്തി എന്റെ സ്വന്‌തം എന്നു കരുതിയ പ്രണയിനി നഷ്ടപെട്ട ദു:ഖം കടിച്ചമർത്തി കഴിയുകയായിരുന്നു അവൻ. കുറച്ചകലെ എകദേശം ഇതേ അവസ്ഥയിൽ കഴിയുന്ന അവളും ഒരു നിമിത്തം പോലെ ഒന്നിച്ചു.

അവരെ സംബന്ധിച്ചിടുത്തൊളം തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു വിവാഹം. രണ്ടു പേരും എതിർത്തില്ല,അനുകൂലിച്ചുമില്ല. ഒഴിവാക്കൻ പറ്റാത്ത വിധം രണ്ടു പേരും ജീവിത നൈരാശ്യത്തിന്‌ അടിമപ്പെട്ടിരുന്നു. പക്ഷെ അവരുടെ ബന്‌ധുക്കൾ മൗനം സമ്മതമായി എടുത്തു. അങ്ങനെ രണ്ട്‌ അച്ചുതണ്ടിൽ കറങ്ങിയവർ ഒന്നായി നിന്നു രണ്ടായുള്ള കറക്കം തുടങ്ങി.

ഒരുമിച്ചു ജിവിക്കാൻ തുടങ്ങിയ നിമിഷം മുതൽ പല തവണ ഏല്ലാം മറന്ന് ഒന്നാകാൻ ശ്രമിച്ചെങ്കിലും രണ്ടു പേരും ഒരു പോലെ പരാജയപ്പെട്ടു. മനസ്സിന്റെ മറു കോണിലിരുന്ന്‌ പഴയ ഓർമ്മകൾ അവസരത്തിലും അനവസരത്തിലും അവരെ വേട്ടയാടി.

രണ്ടുപേരും തമ്മിൽ ഒരുപാടു സാമ്യങ്ങൾ ഉണ്ടായിരുന്നു. വലിയ ഉദ്യോഗസ്ഥർ,ആഡഹ്തം പുലർത്തുന്നവർ,സംഗീത പ്രേമിക്കൾ,വയാനാ ശീലമുള്ളവർ അങ്ങനെ നിരവിധി സാമ്യങ്ങൾ. മനസ്സിൽ തീവ്രമായി ഉൾകൊണ്ട പ്രണയം നഷ്ട്പ്പെടപ്പെടുത്തിയ രീതിയിലും അവനും,അവളും ഒരു പോലെയായിരുന്നു. യൗവനരംഭത്തിന്റെ പക്വതയില്ലയ്മയോ,സാരത്ഥയോ ആയ നിസാര കാര്യങ്ങൾ ആയിരുന്നു മനസ്സിനെ നീറ്റുന്ന പ്രണയഭംഗത്തിന്‌ കാരണം.

പ്രണയം തകർന്ന് മനസ്സ്‌ നീറുന്ന സമയത്ത്‌ രണ്ടാളും സമീപ്പിചതും ഒരേ മനശാസ്ത്രജ്ഞനെ ആയിരുന്നു. പക്ഷെ അയാളുടെ ഒരു ഉപദേശം മാത്രം അവർ പ്രവർത്തികമാക്കിയില്ല.

എല്ലാം പരസ്പരം തുറന്ന് സംസാരിചാൽ സ്വഭാവികമയും സംശയങ്ങൾ വരും എന്നതയിരുന്നു അവർ കണ്ടെത്തിയ കരാണം.

ദിവസങ്ങളും,മാസങ്ങളും നൽക്കുന്ന മടുപ്പ്‌ ഉള്ളിൽ ഒതുക്കി പരസ്പരം സ്നേഹിക്കതെ സ്നേഹം നടിച്‌ സ്വന്തം ആത്മവിൽ മുറിവുകൾ വരുത്തിയും, സ്വയം ചുഴൂന്ന് നോക്കി പശ്‌ചത്തപ്പിചും അവർ കഴിഞ്ഞു കൂടി.

വർഷങ്ങൾ കഴിഞ്ഞാലും,കുട്ടിക്കൾ ജനിചാലും ഇവർ മാറില്ലയിരിക്കും.

പരസ്പരം മനസ്സു തുറക്കാതെ തന്റെ അരികിലിരിക്കുന്ന ഇണയെ മറന്ന് എന്നോ നഷ്ടപ്പെട്ട ഇണയെ ഓർത്തും സ്നേഹിചും ജീവിചുകൊണ്ടിരിക്കാൻ അവർ തിരുമാനിക്കുമായിരിക്കും ...... ?

ഇവരുടെ വിധി തീരുമാനിക്കുന്നത്‌ ആരാണ്‌? പക്വതയില്ലാത്ത പ്രയത്തിലെ ചാപല്വം പക്വത എത്തിയ പ്രായത്തിലും തുടരുന്ന ഇവരെ നമ്മുക്ക്‌ വിളിക്കാം പ്രണയത്തിന്റെ കൊലയാളികൾ എന്ന്.

No comments: