Wednesday, February 10, 2010

ശ്രീവിനായക സലൂണ്‍ - 3



രാ
ത്രി ഷിഫ്റ്റിലെ ജോലി ശ്രാവണന്‌ പുതിയൊരു അനുഭവമായിരുന്നു. വല്ലപ്പോഴും സപിന്നിംഗ്‌ മിഷെന്‍ കേടുവരുമ്പോള്‍ റിപ്പയര്‍മാരുടെ ഇരുന്നിട്ടുണ്ടെന്നെല്ലാതെ രാത്രിയില്‍ മുഴുവന്‍ സമയം ജോലിചെയ്യുന്നത്‌ ആദ്യമായിട്ടായിരുന്നു. ആദ്യത്തെ ദിവസങ്ങളില്‍ ശ്രാവണന്‍ തീര്‍ത്തും ക്ഷീണിതനായെങ്കിലും പതിയെ അത്‌ യാന്ത്രികമായ ഒരു ശീലമായി മാറി. പുതിയ വലിയ സാമ്രാജ്യം അവനെ കൂടുതല്‍ ആഹ്ളാദവാനാക്കി.

ദിനങ്ങള്‍ ഒരൊന്നായി പൊഴിഞ്ഞു വീണു. രണ്ടു മാസങ്ങള്‍ ശരവേഗത്തില്‍ കടന്നു പോയി. നെറ്റ്ഷിഫറ്റ്‌ ശ്രീവിനായകയിലെ ഒരു പതിവായി മാറി. ശ്രാവണ്‍ അതിന്റെ അമരക്കാരനായി സസന്തോഷം വാണു. പഴയ താവളങ്ങളായ ഡി വണ്‍ ബ്ലോക്കും , ഗസ്‌റ്റ്‌ഹൌസും ശ്രാവണന്‌ ഇപ്പൊള്‍ ഒരു ഒര്‍മ്മമാത്രമാണ്‌.

രണ്ട്‌ തവണ പി.ജെ വന്നിരുന്നെങ്കിലും അവന്‌ അദ്ദേഹത്തെ കാണാന്‍ പറ്റിയില്ല. അവനെക്കാള്‍ തിരിക്കിലായിരുന്നു പി.ജെ. വളരെ ദുര്‍ ലഭമായെ മുതലാളിയെയും , കന്തസ്വാമിയെയും അവനിപ്പോള്‍ കാണാന്‍ കിട്ടാറുള്ളു. എല്ലാവര്‍ക്കും തിരക്കോട്‌ തിരക്ക്‌ തന്നെ.

എങ്കിലും വീട്ടിലേക്കുള്ള വാരാന്ത്യ സന്ദര്‍ശനം അവന്‍ മുടക്കിയില്ല. ചെറിയൊരു മാറ്റത്തൊടെ അതു തുടര്‍ന്നു. ഞാറായഴ്ച്ച രാവിലെ വീട്ടിലെത്തി, തിങ്കാളാഴ്ച്ച വൈകീട്ട്‌ കമ്പനിയിലേക്ക്‌ തിരിക്കും .

ഒരു വ്യാഴാച്ച പുതിയ ശീലമായി തീര്‍ന്ന പകലുറക്കത്തിനിടയില്‍ ശ്രാവണനെ തേടി ഒരു ഫോണ്‍കൊള്‍ വന്നു. ഉറക്ക ചടവൊടെ അവന്‍ ഫോണെടുത്തു. അച്ഛനായിരുന്നു. ആ വ്യദ്ധന്‍ പറയാന്‍ ഒരു സന്തോഷ വാര്‍ത്തയുണ്ടായിരുന്നു. " അയാള്‍ മുത്തച്ഛനാവാന്‍ പോകുന്നു "

അവന്റെ ഉറക്കം ഉണര്‍വിന്‌ വഴിമാറി. ഒത്തിരി ആഗ്രഹങ്ങള്‍ ഒരേ സമയം ശ്രാവണന്റെ മനസ്സിലൂടെ പൊങ്ങി വന്നു.ഇന്നു ഞായറാഴ്ച്ചയായിരുന്നെങ്കിലെന്ന്‌ അവന്‍ വെറുതെ കൊതിച്ചു പൊയി. കമ്പനിയിലെല്ലാവര്‍ക്കും ലഡു വിതരണം ചെയ്ത്‌ ശ്രാവണ്‍ തന്റെ സന്തോഷം പങ്കു വെച്ചു.

വെള്ളിയും , ശനിയും അരണയെ പോലെ ഇഴഞ്ഞു നീങ്ങി.

ഞായറാഴ്ച്ച സൂര്യന്റെ കിരണങ്ങള്‍ ഭൂമിയില്‍ പതിഞ്ഞ ഉടനെ പരമാവധി വേഗത്തില്‍ ബൈക്കോടിച്ച്‌ ശ്രാവണ്‍ വീട്ടിലെത്തി. ആഹളാദത്തിന്റെ മാറ്റു കൂട്ടാനായി വാങ്ങിയ പലഹാര പൊതി അമ്മയെ എല്‍പ്പിച്ച്‌ അവന്‍ കര്‍പ്പകത്തിന്റെ അടുത്തെത്തി. ആരും വരുന്നില്ല എന്ന്‌ ഉറപ്പു വരുത്തിയ ശേഷം അവളെ തന്നിലേക്കൊതുക്കി ചുംബന വര്‍ഷം നടത്തി. അമ്മയുടെ കാലൊച്ച കേട്ടപ്പോള്‍ അവന്‍ അവളെ സ്വതന്ത്രയാക്കി. ആ വാരാന്ത്യം മുഴുവന്‍ അവന്‍ കര്‍പ്പകത്തിനായി മാറ്റി വച്ചു. വെള്ളിത്തിരയിലെ നായകന്‍മാരെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു അവന്റെ രണ്ടു ദിവസത്തെ ചേഷ്ടക്കളും , പ്രവര്‍ത്തികളും .

അവിസ്മരണീമായ രണ്ടു ദിവസങ്ങള്‍ ഓര്‍മ്മയെന്ന ഡയറികുറുപ്പില്‍ എഴുതി ചേര്‍ത്ത്‌ തിങ്കളാഴ്ച്ച വൈകുന്നേരം ശ്രാവണ്‍ കോവിപ്പെട്ടിയിലേക്ക്‌ തിരിച്ചു.

ശ്രീവിനായകയിലെ ഓരോ നിമിഷവും സ്പിന്നിംഗ്‌ മിഷന്റെ താളം ആസ്വദിച്ച്‌ സന്തോഷചിത്തനായി, പ്രസന്നവദനനായി അവന്‍ ചിലവഴിച്ചു.

..............................................................................................


പ്രതീഷിച്ചത്തിനെക്കാളും രണ്ടു ദിവസം മുന്‍പേ ആഗസ്റ്റ്‌ 27ന്‌ പി.ജയുടെ ഓഡറിന്റെ അവസാനത്തെ ലോഡും കയറ്റി അയച്ചു. അന്ന്‌ കമ്പനിയിലെ എല്ലാവര്‍ക്കും ഗംഭീരമായ ഭക്ഷണമൊരുക്കിയിരുന്നു. ശ്രാവണനും അവന്റെ കീഴിലുള്ളവരും പ്രത്യേക സമ്മാനര്‍ഹരായി. എല്ലാവരും അവനെ അഭിനന്ദിച്ചു. നമ്രശിരസ്കനായി അവന്‍ അനുമോദനങ്ങള്‍ എറ്റുവാങ്ങി. പി.ജെയുടെ അടുത്ത ഓര്‍ഡര്‍ വരുന്നതുവരെ ശ്രീവിനായകയിലെ നെറ്റ്ഷിഫ്റ്റിന്‌ താല്‍ ക്കാലിക വിരാമമായി.

രണ്ടു ദിവസത്തെ ലീവെടുത്ത്‌ അവന്‍ നാട്ടിലേക്ക്‌ തിരിച്ചു. രണ്ടു ദിവസം രണ്ടു മണിക്കുറുകള്‍ പോലെ കടന്നുപോയി. കര്‍പ്പകം അല്‍പം തടിച്ചിട്ടുണ്ട്‌, അവളുടെ വയര്‍ കുറച്ച്‌ വലുതായിട്ടുണ്ട്‌.

കമ്പനിയിലെത്തിയ ഉടനെ തന്റെ പുതിയ ഉത്തരവാദിതത്തെ പറ്റി അറിയാന്‍ ശ്രാവണ്‍ മുതലാളിയുടെ മുറിയിലേക്ക്‌ ചെന്നു. മേശയില്‍ തല താഴ്ത്തിയിരിക്കുന്ന മുതലാളിയെ അവന്‍ വിളിച്ചുണര്‍ത്തി. അയാളുടെ കണ്ണുകള്‍ ചുവന്നിരുന്നു.

" എന്താ സുഖമില്ലേ? "

" ഒരു തലവേദന. നീ പോയി കന്തസ്വാമിയെ കാണ്‌. "

വിനീതവിധേയനായി അവന്‍ കന്തസ്വാമിയുടെ അടുത്തെത്തി.

എന്തോ ഒരു വിഷമം ആ മുഖത്തും നിഴലിചിരുന്നു. അവനെ കണ്ടാല്‍ വാചലാനാകുന്ന കന്തസ്വാമിയും അധികം ഒന്നു സംസാരിച്ചില്ല. പി.ജെയുടെ അടുത്ത ഓര്‍ഡര്‍ വരുന്നതുവരെ ഗോഡൊണിന്റെയും , ഡി വണ്‍ ബ്ലോക്കിന്റെയും കാര്യങ്ങളില്‍ സഹായിക്കാന്‍ പറഞ്ഞു.

പി.ജെയുടെ ഓര്‍ഡറിന്റെ വരവിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ശ്രാവണ്‍ ഡി വണ്‍ ബ്ലോക്കിലേക്ക്‌ നടന്നു. വരാന്‍ പോകുന്ന തിരിച്ചടിക്കളറിയാതെ....

..............................................................................................


പി.ജെ വഴി അയച്ച ലോഡുകള്‍ ഓരൊന്നായി തിരിച്ചു വന്നു. പി.ജെയെയും , ശര്‍മ്മയെയും എവിടെയാണെന്ന്‌ ആര്‍ക്കും അറിയില്ല. രണ്ടു പേരും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ശ്രീവിനായകയും . കമ്പനിയുടെ ഓരോ കോണിലും ദു:ഖവും വിരസതയും തളം കെട്ടി നിന്നു.

വിരസത നിറഞ്ഞ പുതിയ ഉത്തരവാദിത്തം ശ്രാവണ്‍ ഒരു എതിരഭിപ്രായവും പറയാതെ പഴയപോലെ പ്രസന്നവദനായി നിര്‍വഹിച്ചു പോന്നു. അല്‍പം ആശ്വാസം ആഴ്ച്ചയില്‍ മുന്നോ നാലോ തവണ വീട്ടില്‍ പോവുന്നതാണ്‌.

കന്തസ്വാമിയും , മുതലാളിയും മിക്കപ്പോഴും ഗൌരവമേറിയ ചര്‍ ച്ചക്കളിലോ നിഗൂഢമായ മൌനത്തിലോ ആയിരിക്കും . രണ്ടുപേരുടെയും മുഖത്തെ പുഞ്ചിരി ഒരു ഓര്‍മ്മ മാത്രമായി. എല്ലാ തൊഴിലാളിക്കളും പി.ജെയുടെ മടങ്ങി വരവിനായി പ്രതീഷയോടെ കാത്തിരുന്നു. പ്രര്‍ത്ഥനകളും വഴിപാടുകളും ശ്രീവിനായകയില്‍ കുന്നുകൂടി.

അതിജീവനത്തിനുള്ള രണ്ടരമാസത്തെ ശ്രമത്തിനുശേഷം ശ്രീവിനായകിലെ സിപിന്നിംഗ്‌ മിഷന്റെ ചലനം നിലച്ചു. അന്ന്‌ എല്ലാ ജോലികാര്‍ക്കും ഔദ്യോഗികമായി അറിയിപ്പ്‌ കിട്ടി. " ഇനി ഒരു അറിയിപ്പ്‌ കിട്ടുന്നതുവരെ കമ്പനി പ്രവര്‍ത്തിക്കുന്നില്ല ".

ഒട്ടുമിക്ക തൊഴിലാളിക്കളും കണ്ണീരടക്കി വീട്ടിലേക്ക്‌ മടങ്ങി.

ശ്രാവണന്‌ പുറത്തേക്ക്‌ ഇറങ്ങാനെ തോന്നിയില്ല. ആരോ പുറകോട്ട്‌ പിടിച്ചു വലിക്കുന്നതു പോലെ തോന്നി അവന്‌. താളം നിലച്ച സ്പിന്നംഗ്‌ മില്ലിന്റെ അരുകില്‍ അവന്‍ തളര്‍ന്നിരുന്നു. കുറെ നേരത്തിന്‌ ശേഷം അവന്‍ കന്തസ്വമിയുടെ മുറിയിലേക്ക്‌ നടന്നു. പക്ഷെ അയാള്‍ അപ്പോഴേക്കും വീട്ടിലേക്ക്‌ പോയിരുന്നു. അല്പനേരത്തെ മൂകമായ ചിന്തക്കുശേഷം അവന്‍ മുതലാളിയുടെ വീട്ടിലെത്തി. അവിടെയും ആരുമില്ലായിരുന്നു.

സര്‍വവും തകര്‍ന്നവനെ പോലെ ശ്രാവണ്‍ വീട്ടിലേക്ക് തിരിച്ചു. വീടിന്റെ പടി കയറിയതൂം സങ്കടം സഹിക്കാനാവതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്‍ പൊട്ടി കരഞ്ഞു. അച്ഛനുമ്മയും , കര്‍പ്പകവും അവനെ ആശ്വസിപ്പിക്കാന്‍ പാടുപ്പെട്ടു.

വീട്ടിനു പുറത്തിറങ്ങാന്‍ അവന്‍ മടിച്ചു. മിക്കപ്പോഴും ശ്രാവണന്റെ സാന്നിധ്യം കിടപ്പുമുറിയുടെ നാലു ചുവരിനുള്ളില്‍ ഒതുങ്ങി. അപ്പോഴെല്ലാം കര്‍പ്പകം അവനരികിലെത്തി. ആ സാമീപ്യം ഒരു അനുഗ്രഹമായിരുന്നു. ഗര്‍ഭിണിയായ അവളെ സന്തോഷിപ്പിക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചു. പലപ്പോഴും അത് യാന്ത്രികമായിരുന്നെങ്കിലും .മാസങ്ങള്‍ക്ക് മുന്‍പ് ക്വാര്‍ട്ടേസിലെ മുറിയില്‍ രാത്രി ഒറ്റക്ക് കിടക്കുമ്പോള്‍ അവന്‍ ആഗ്രഹിചിരുന്നത് ഈ സാമീപ്യമായിരുന്നു. പക്ഷെ അന്ന് നെയ്തു കൂട്ടിയ സ്വപ്നങ്ങളിലെ ഹീറോ ആവാന്‍ അവന്‌ പറ്റുന്നില്ല. നാലഞ്ച് മാസം കഴിഞ്ഞല്‍ താന്‍ അച്ഛനാവും അപ്പോള്‍ എങ്ങനെ കുടുംബം പുലര്‍ത്തുമെന്ന ചിന്ത അവനെ വല്ലാതെ അലോരസപ്പെടുത്തി.

മൂന്നു മാസം ഓരോ നിമിഷങ്ങളെണ്ണി അവന്‍ തള്ളി നീക്കി. ഇടക്ക് അവന്‍ കന്തസ്വാമിയെ വിളിക്കും ഒരു സമാധനത്തിനായി. അയാളും എകദേശം അവന്റെ അവസ്ഥയിലായിരുന്നു. സഹപ്രവര്‍ ത്തകരില്‍ പലരും പുതിയ ജോലി തേടിതുടങ്ങിയത്രെ . ഒടുവില്‍ അവന്‌ ഒരു തിരുമാനത്തിലെത്തി.

കമ്പനി തുറക്കും വരെ തന്റെ കുലതൊഴില്‍ ചെയ്യുക. അന്ന് രാത്രി അച്ഛനോട് അവന്‍ കാര്യം അവതരിപ്പിച്ചു. പക്ഷെ അയാള്‍ സമ്മതിച്ചില്ല. തത്കാലം ശ്രാവണ്‍ പിന്‍മാറിയെങ്കിലും അവന്റെ തിരുമാനം അതു തന്നെയായിരുന്നു.

പിറ്റേന്നാള്‍ കമ്പനിയില്‍ നിന്ന് ഒരു കത്തു കിട്ടി. " ശ്രീവിനായക സ്പിന്നിംഗ് മില്‍ പൂട്ടുന്നു. എല്ലാ ജോലികാരെയും പിരിച്ചുവിട്ടിരിക്കുന്നു. ഓരാഴ്ച്ച കഴിഞ്ഞ് ചെന്നാല്‍ ആനുകൂല്യം വേടിക്കാം ".

ഒരാഴ്ച്ച കഴിഞ്ഞ്‌ ആരവങ്ങളൊഴിഞ്ഞ ശ്രീവിനായകയില്‍ ശ്രാവണ്‍ അവസാനമായി കാലെടുത്തു വെച്ചു.

ആനുകൂല്യം വേടിച്ച് അവന്‍ കന്തസ്വാമിയുടെ അരികിലെത്തി. അടുത്താഴ്ച്ച മുതല്‍ അയാള്‍ തിരുപ്പുരിലെ ഒരു മില്ലില്‍ ഫിനാന്സ് മാനേജറണ്‌. ശ്രാവണനെ അയാള്‍ അവിടേക്ക് ക്ഷണിച്ചെങ്കിലും അവന്‍ ആ ക്ഷണം സ്നേഹപൂര്‍ വ്വം നിരസിച്ച് യാത്ര പറഞ്ഞിറങ്ങി.

ശ്രീവിനായകയില്‍ ഒന്നു റോന്ത് ചുറ്റിയ ശേഷം യാത്ര പറയാനായി അവന്‍ മുതലാളിയുടെ അടുത്തെത്തി.

ഒരു വ്യാഴവട്ടത്തിന്റെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന അവന്റെ മുതലാളിക്ക് പറയാന്‍ ഒരു ദു:ഖ വാര്‍ത്ത കൂടിയുണ്ടായിരുന്നു. " പി.ജെയും , ശര്‍മ്മയും ഇപ്പോള്‍ വഞ്ചനാ കുറ്റത്തിന്‌ ജയിലിലാണത്രെ "

നാട്ടിലേക്ക് കൂടെ വരട്ടെ എന്ന് ചോദിച്ച അവനെ അയാള്‍ സ്നേഹപൂര്‍വ്വം വിലക്കി. അയാളുടെ ഒരു സുഹ്യത്തിന്റെ മില്ലില്‍ ജോലി നോക്കാം എന്ന ക്ഷണവും ശ്രാവണ്‍ നിരസിച്ചു.

ശ്രീവിനായകയോടും , മുതലാളിയോടും വിടവാങ്ങി ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിമ്പോഴേക്കും അവന്‍ തളര്‍ന്നിരുന്നു.

അന്ന് രാത്രി ആ കൊച്ചു വീട്ടില്‍ ആദ്യമായി ഒരു വാക്കേറ്റം നടന്നു. വാക്കേറ്റത്തിനൊടുവില്‍ തന്റെ മകനെ ബാര്‍ബറായി കാണാന്‍ ഇഷ്ടപ്പെടാത്ത ആ വ്യദ്ധന്‌ മകന്റെ മുന്നില്‍ കീഴടങേണ്ടി വന്നു.

ദിവസങ്ങള്‍ക്ക് ശേഷം ധനുപുരത്തെ സ്വീറ്റ് സ്ട്രീറ്റില്‍ വലതു നിന്ന് ആറാമത്തെ കെട്ടിടത്തില്‍ ഒരു പുതിയ സലൂണ്‍ തുറന്നു " ശ്രീവിനായക സലൂണ്‍ "

11 comments:

Umesh Pilicode said...

aasane ithum kalakki..........
:-)

ബിഗു said...

thank you dear

താരകൻ said...

നന്നായി പ്രസന്റെ ചെയ്തിരിക്കുന്നു.ഗുഡ്

ബിഗു said...

പ്രിയപ്പെട്ട താരകന്‍ ,

ഈ വഴി വന്നതിനും അഭിപ്രായം രേഖപ്പെട്ടുത്തിയതിനും നന്ദി. :)

ഒഴാക്കന്‍. said...

kadha rasakaram aayirikkunnu

ബിഗു said...

പ്രിയപ്പെട്ട ഒഴാക്കന്,

ഈ വഴി വന്നതിനും അഭിപ്രായം രേഖപ്പെട്ടുത്തിയതിനും നന്ദി. :)

പട്ടേപ്പാടം റാംജി said...

ആദ്യത്തെ രണ്ട് ഭാഗം പൊലെ ഇതും നന്നായ് കൈകാര്യം ചെയ്തിരിക്കുന്നു.

ബിഗു said...

പ്രിയപ്പെട്ട റാംജി,

ഈ വഴി വന്നതിനും അഭിപ്രായം രേഖപ്പെട്ടുത്തിയതിനും നന്ദി. :)

പി. ഉണ്ണിക്കൃഷ്ണന്‍ said...

പൊലിഞ്ഞ സ്വപ്നങ്ങളുടെ നിസ്സഹായ നിമിഷങ്ങള്‍ പകര്‍ത്തിയിരിക്കുന്നു ...നന്നായിട്ടുണ്ട് ..

Vipin said...

പ്രെസെന്റഷന്‍ നന്നായിട്ടുണ്ട്..വളരെ ലളിതം ...Keep it up...

ബിഗു said...

പ്രിയപ്പെട്ട ഉണ്ണി,വിപിന്‍
ഈ വഴി വന്നത്തിനും നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി